മുംബൈ: വിവാദ മതപ്രഭാഷകനും തീവ്രവാദിയുമായ സക്കീര്‍ നായിക്കിന് കള്ളപ്പണം വെളുപ്പിച്ച കേസില്‍ കുറ്റപത്രം. കള്ളപ്പണക്കേസുകള്‍ കൈകാര്യം െചയ്യുന്ന പ്രത്യേക കോടതിയിലാണ് എന്‍ഫോഴ്സമെന്റ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇരുനൂറു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്തുെണ്ടന്നും 50.46 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. മ്യൂച്ചല്‍ ഫണ്ടുകളിലുള്ള നിക്ഷേപം, ചെന്നൈയിലെ ഇസ്ലാമിക് ഇന്റര്‍നാഷണല്‍ സ്കൂള്‍ കെട്ടിടം, പത്ത് ഫ്ളാറ്റുകള്‍, മൂന്നു ഗോഡൗണുകള്‍, രണ്ട് കെട്ടിടങ്ങള്‍, പൂനെ, മുംബൈ എന്നിടങ്ങളിലുള്ള വസ്തുക്കള്‍, പത്ത് ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ കണ്ടുകെട്ടി.
ദുബായി, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇയാള്‍ക്ക് സ്വത്തുണ്ട്, കുറ്റപത്രത്തില്‍ പറയുന്നു. മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിനും സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കിയതിനും സക്കീറിനെതിരെ എന്‍ഐഎ കേസെടുത്തിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് എന്‍ഫോഴ്സ്മെന്റും നീങ്ങിയത്.
2007 മുതല്‍ 2011 വെരയുള്ള ഇയാളുടെ പ്രസംഗങ്ങളെല്ലാം ആസൂത്രണം ചെയ്തതും സംഘടിപ്പിച്ചതും അവയ്ക്ക് ധനസഹായം നല്കിയതും മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനാണ്. ഇത് ഇയാളുടെ തന്നെ സംഘടനാണ്. മുംബൈയിലെ ഹര്‍മണി മീഡിയയാണ് പ്രസംഗങ്ങള്‍ റെക്കാഡ് ചെയ്ത് എഡിറ്റ് ചെയ്ത് ദുബായിയിലെ ഗ്ലോബല്‍ ബ്രോഡ് കാസ്റ്റിങ് കോര്‍പ്പറേഷനും ബ്രിട്ടനിലെ ഇസ്ലാമിക് റിസെര്‍ച്ച് ഫൗണ്ടേഷന് ഇന്റര്‍നാഷണലിനും നല്‍കിയത്. ഇവരാണ് ഇൗ പ്രസംഗങ്ങള്‍ സക്കീര്‍ നായിക്കിന്റെ തന്നെ പീസ് ടിവി വഴി ലോകമെങ്ങും സംപ്രേഷണം ചെയ്തത്. ഇവയുടെ ഡിവിഡികളും ലോകമെങ്ങും വിറ്റഴിച്ചു.
ബ്രിട്ടനിലെ ഇസ്ലാമിക് റിസെര്‍ച്ച് ഫൗണ്ടേഷന് ഇന്റര്‍നാഷണലിന് 2003 മുതല്‍ 2017 വരെ 64.86 കോടി രൂപ അജ്ഞാതരില്‍ നിന്നും ദുരുഹമായ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ചു. ഈ പണമാണ് സക്കീറിന്റെ കോണ്‍ഫറന്‍സുകള്‍ക്ക് വിനിയോഗിച്ചത്. 2012 മുതല്‍ 2016 വരെയായി 49.20 കോടി രൂപ സക്കീറിന്റെ യുഎഇയിലെ വ്യക്തിപരമായ അക്കൗണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റി, കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: