ന്യൂദല്‍ഹി: അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പങ്കെടുത്തത് നൂറിലേറെ യോഗങ്ങളില്‍. കഴിഞ്ഞ ഏതാനും മാസത്തെ കണക്കാണിത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ജാംനഗര്‍ മുതല്‍ സില്‍ച്ചര്‍ വരെയും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ നീണ്ടു. അദ്ദേഹത്തിനുള്ള ജനപിന്തുണ റാലികളിലും പ്രതിഫലിക്കുന്നു.
”കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, ജാംനഗര്‍ മുതല്‍ സില്‍ച്ചര്‍ വരെ. 125 ദിവസം കൊണ്ട് ഞാന്‍ നടത്തിയ യാത്രകളെക്കുറിച്ചുള്ള കുറിപ്പ് നിങ്ങള്‍ക്ക് ആസ്വാദ്യകരമായേക്കാം. എങ്ങനെയാണ് 130 കോടി ജനങ്ങളെ സേവിക്കാനായി അവര്‍ എനിക്ക് ശക്തി തരുന്നതെന്ന് നിങ്ങള്‍ക്ക് ഈ ലേഖനത്തിലൂടെ മനസിലാകും”, മോദി ട്വിറ്ററില്‍ കുറിച്ചു. മോദി ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ചത് സ്വന്തം മണ്ഡലമായ വാരാണസിയാണ്, അഞ്ച് തവണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: