ന്യൂദല്‍ഹി: കോണ്‍ഗ്രസ് (യുപിഎ) ഭരണകാലത്ത് മിന്നലാക്രമണം നടത്തിയെന്ന കോണ്‍ഗ്രസിന്റെ വാദം തള്ളി മുന്‍ കരസേനാ മേധാവികള്‍. അത്തരം മിന്നലാക്രമണങ്ങളെപ്പറ്റി ഞങ്ങള്‍ക്കറിയില്ല, അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. യുപിഎ കാലത്ത് സൈനിക മേധാവികളായിരുന്ന ജനറല്‍ വി.കെ. സിങ്ങും ജനറല്‍ വേദ പ്രകാശ് മാലിക്കുമാണ് തങ്ങളുടെ കാലത്ത് സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയത്.
കള്ളം പറയുന്നത് കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. ഞാന്‍ കരസേനാ മേധാവിയായിരുന്ന കാലത്ത് എന്തു സര്‍ജിക്കല്‍ സ്ട്രൈക്കാണ് നടത്തിയിരുന്നതെന്ന് കോണ്‍ഗ്രസ് ഒന്നു പറഞ്ഞു തരണം. ഇതിന് നിങ്ങള്‍ മറ്റൊരു കഥ മെനയുമെന്ന് എനിക്ക് ഉറപ്പാണ്, വി.കെ. സിങ് ട്വിറ്ററില്‍ കുറിച്ചു.
1984ല്‍ ഒഴികെ, മിന്നലാക്രമണം നടത്താന്‍ രാഷ്ട്രീയ നേതൃത്വം സൈനിക നേതൃത്വത്തോട് ആവശ്യപ്പെടുകയോ സൈന്യത്തിന്റെ അത്തരമൊരു പദ്ധതിക്ക് അനുമതി നല്‍കുകയോ ചെയ്തതായി തനിക്ക് ഓര്‍മയില്ലെന്ന് കരസേനാ മേധാവിയായിരുന്ന ജനറല്‍ വേദ് പ്രകാശ് മാലിക്ക് ട്വിറ്ററില്‍ കുറിച്ചു.
84ല്‍ സിയാച്ചിന്‍ മേഖലയിലെ സോള്തോറോ മലനിര പിടിക്കാനും പാക്കിസ്ഥാന് മുന്നറിയപ്പ് നല്കാനുമായി ഒരാക്രമണം നടന്നിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് മൂന്ന് മിന്നലാക്രമണങ്ങള്‍ നടന്നതായി ഒരു നേതാവ് നേരത്തെ പറഞ്ഞിരുന്നു. ആറെണ്ണം നടന്നതായി മറ്റൊരു നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞു. ഇത്തരം അവകാശവാദങ്ങളെ പ്രധാനമ്രന്തി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. കടലാസിലും കമ്പ്യൂട്ടര്‍ ഗെയിമുകളിലുമാണ് അവര്‍ മിന്നലാക്രമണം നടത്തിയതെന്നാണ് മോദി പറഞ്ഞത്. അതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഭരണകാലത്ത് മിന്നലാക്രമണം നടന്നുവെന്ന വാദം അന്നത്തെ കരസേനാ മേധാവികള്‍ തന്നെ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: