കൊല്‍ക്കത്ത: ഒഡീഷയുടെ തീരമേഖലകളില്‍ ആഞ്ഞടിച്ച് വലിയ നാശം വിതച്ച ഫോനി കൊടുങ്കാറ്റ് ബംഗാള്‍ കടന്ന് ബംഗ്ലാദേശിലേക്ക്. കാറ്റില്‍ മരങ്ങള്‍ കടപുഴകിയും വീടുകള്‍ തകര്‍ന്നും 14 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 63 പേര്‍ക്ക് പരിക്കേറ്റു. ആറു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 36 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.
ഇന്നലെ രാവിലെയായപ്പോഴേക്കും ഫോനി ബംഗാളില്‍ എത്തിയെങ്കിലും തികച്ചും ദുര്‍ബ്ബലമായി. കൊല്‍ക്കത്തയടക്കമുള്ള സ്ഥലങ്ങളില്‍ ഇന്നലെ രാവിലെ 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റു മാത്രമേ ഉണ്ടായുള്ളൂ. സാമാന്യം ദേഭപ്പെട്ട മഴയും ലഭിച്ചു.
വലിയ നഷ്ടങ്ങളില്ലാതെ കൊടുങ്കാറ്റ് കടന്നുപോയതോടെ ബംഗാള്‍ ആശ്വാസത്തിലായി. വലിയ നാശം വിതയ്ക്കുമെന്ന മുന്നറിപ്പ് കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ പല പൊതുപരിപാടികളും റദ്ദാക്കി. കാര്യമായ നാശനഷ്ടങ്ങളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: