ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ. ഏഴു സംസ്ഥാനങ്ങളിലെ 51 ലോക്സഭാ മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. സോണിയ മത്സരിക്കുന്ന റായ്ബറേലിയും സ്മൃതി ഇറാനിയും രാഹുലും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന അമേഠിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ ലഖ്നൗവും അഞ്ചാംഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തും.
ബീഹാറിലെ ഹാജിപൂര്‍, സരണ്‍, മധുബനി, മധ്യപ്രദേശിലെ ഖജുരാഹോ, സത്ന, വിദിശ, രാജസ്ഥാനിലെ ബിക്കാനീര്‍, സിക്കര്‍, ജയ്പൂര്‍ റൂറല്‍, ജയ്പൂര്‍, ആള്‍വാര്‍, യുപിയിലെ ഫത്തേപൂര്‍, കൗസംബി, ഫൈസാബാദ്, ബംഗാളിലെ ഹൗറ, ഹൂഗ്ലി, ഝാര്‍ഖണ്ഡിലെ റാഞ്ചി, കശ്മീരിലെ അനന്ത്നാഗ് എന്നിവിടങ്ങളാണ് നാളെ വോട്ടെടുപ്പ് നടക്കുന്ന പ്രധാന മണ്ഡലങ്ങള്‍. ജയ്പൂര്‍ റൂറലില്‍ കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ, രാജസ്ഥാനിലെ ബിക്കാനീറില്‍ കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാള് എന്നിവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു.
അത്യന്തം വാശിയേറിയ പോരാട്ടം നടന്ന അമേഠിയില്‍ സ്മൃതി ഇറാനിക്ക് വേണ്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ റോഡ് ഷോയില്‍ ലക്ഷങ്ങളാണ് പങ്കെടുത്തത്. കുടുംബാധിപത്യവും വികസനവും തമ്മിലുള്ള പോരാട്ടമാണ് അമേഠിയിലും റായ്ബറേലിയിലുമെന്ന് അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: