സോള്‍: കരാര്‍ ലംഘിച്ച് ഉത്തര കൊറിയ കഴിഞ്ഞ ദിവസം വീണ്ടും മിസൈല്‍ പരീഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ദക്ഷിണ കൊറിയ പുറത്തുവിട്ടു.
കടലില്‍ പതിക്കുന്നതിന് മുന്‍പ് 70 മുതല്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന ഹ്രസ്വദൂര മിസൈലുകളുടെ പരീക്ഷണമാണ് കൊറിയയുടെ കിഴക്കന്‍ തീരത്ത് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ അമേരിക്കയും ദക്ഷിണ കൊറിയയും അന്വേഷണം ആരംഭിച്ചു. ഉത്തര കൊറിയയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചു. ഇത്തരം സന്ദര്‍ഭങ്ങള്‍ നേരിടാന്‍ അമേരിക്കയും ദക്ഷിണ കൊറിയയും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, മിസൈലുകള്‍ ജപ്പാന്റെ അധീനതയിലുള്ള കടല്‍ പ്രദേശത്ത് പതിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ജപ്പാന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനിക ആയുധങ്ങളുടെ പരീക്ഷണം കിഴക്കന്‍ തീരത്ത് നടക്കുന്നുവെന്ന് നേരത്തെ ഉത്തര കൊറിയ പറഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കിയുള്ള ഭരണാധികാരി കിം ജോങ് ഉന്നിന്റെ പ്രസ്താവന കൊറിയന്‍ വാര്‍ത്താ എജന്‍സി പുറത്തു വിട്ടിരുന്നു.
ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി കാങ് ക്യുങ് വായും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും നിലവിലെ സ്ഥിതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: