പറവൂര്‍: ശാന്തിവനത്തെ സംരക്ഷിക്കാന്‍ ഓരോ വ്യക്തികളും മുന്നിട്ടിറങ്ങണമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വഴികുളങ്ങരയിലെ ശാന്തിവനം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന വികസനങ്ങള്‍ വളരുന്ന ഭാവി തലമുറക്ക് വിലങ്ങുതടിയാകും. കാവുകളും കുളങ്ങളും ഇല്ലാതാകുന്നതോടെ മനഷ്യന് അടക്കുള്ള ജീവജാലങ്ങളുടെ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടും.
ഭൗതികമായ സുഖങ്ങള്‍ക്ക് വേണ്ടി ചിലര്‍ കാണിച്ച് കൂട്ടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവിയില്‍ കനത്ത വില തന്നെ നല്‍കേണ്ടി വരുമെന്നും അതുകൊണ്ട് തന്നെ പ്രകൃതിയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കുന്ന ദുര്പ്രവര്ത്തികള്ക്കെതിരെ ബാലഗോകുലം ശക്തമായ സമരമുഖങ്ങള്‍ തുറക്കുമെന്നും ശാന്തിവന സംരക്ഷണ സമിതിക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.പ്രസന്നകുമാര്‍, സംസ്ഥാന ട്രഷറര്‍ പി.കെ. വിജയരാഘവന്, സംസ്ഥാന സെക്രട്ടറി അജിത്ത്, പ്രശസ്ത ഗാന രചയിതാവും ബാലഗോകുലം ജില്ലാ രക്ഷാധികാരിയുമായ ഐ.എസ് കുണ്ടൂര്‍, ബാലഗോകുലം ജില്ലാ ജനറല്‍ സെക്രട്ടറി എം. മനോജ്, സംഘടനാ സെക്രട്ടറി മനോഹരന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: