ബരാബങ്കി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പരിപാടിയില്‍ , പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര കുട്ടികളെക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ്. പ്രിയങ്ക കുട്ടികളെ ചൂഷണം ചെയ്യുകയാണ് ഉണ്ടായത്. ഒരു സ്ത്രീ എന്ന നിലയില്‍ ഇത്തരം തരംതാഴ്ന്ന പ്രവര്‍ത്തിയെ അംഗീകരിക്കാനാവില്ലെന്നും യോഗി ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും ഉത്തര്‍പ്രദേശിലെത്തി കേന്ദ്രത്തിനെതിരെ നുണകള്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. രാഹുണ് നുണ പറയുകയും പിന്നീട് സുപ്രീം കോടതിയിലെത്തി ക്ഷമാപണം നടത്തുകയും ചെയ്യും. ഇങ്ങനെ അസത്യത്തിലൂടെ കാര്യങ്ങള്‍ വിളിച്ചുപറയുന്നയാള്‍ക്ക് എങ്ങനെ ഇന്ത്യയെ നയിക്കാനാവും- യോഗി ചോദിച്ചു.
രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍ക്കുമെന്ന് ഉറപ്പാണ് എന്നാല്‍ പരാജയത്തെ മറച്ചുപിടിക്കാനാണ് അദ്ദേഹം കേരളത്തിലേക്ക് ചേക്കേറിയിരിക്കുന്നത്. അദ്ദേഹം കോണ്‍ഗ്രസ്സിനെ വിശ്വസിക്കുന്നില്ല. അമേഠിയിലെ ജനങ്ങളെ വിശ്വസിക്കുന്നില്ല. പഞ്ചാബ്, രാജസ്ഥാന്, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളെയും അദ്ദേഹം വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം നക്ഷത്രത്തിലും ചന്ദ്രനിലും മാത്രമേ വിശ്വസിക്കുന്നുള്ളൂ എന്നും അതുകൊണ്ടാണ് അദ്ദേഹം കേരളത്തിലേക്ക് മാറിയതെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: