ധാക്ക : ഇംഗ്ലണ്ടില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയ ഷമീമ ബീഗം രാജ്യത്തെത്തിയാല്‍ അവര്‍ക്ക് വധശിക്ഷ നല്‍കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുല്‍ മൊമെന്. ദ ഗാര്ഡിയന് പത്രമാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് ഷമീമയുടെ യുകെ പൗരത്വം പിന്‍വലിച്ചതോടെ അവര്‍ മാതാപിതാക്കള്‍ വഴി ബംഗ്ലാദേശ് പൗരത്വം നേടാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതോടെയാണ് രാജ്യത്ത് എത്തിയാല്‍ വധശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ബംഗ്ലാദേശ് പരസ്യമായി പ്രഖ്യാപനം നടത്തിയത്.
ഷമീമ ബീഗത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊന്നും ചെയ്യാനില്ല. കാരണം ഒരു തരത്തിലും ഷമീമ ബംഗ്ലാദേശി പൗരയല്ല. അവര്‍ പൗരത്വത്തിനായി മുമ്പ് അപേക്ഷിച്ചിട്ടുമില്ല. അവര്‍ ജനിച്ച് വളര്‍ന്നതൊക്കെ ഇംഗ്ലണ്ടില്‍ തന്നെയാണെന്നും അബ്ദുല്‍ മൊമെന് കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിലെ പഠിക്കുന്നതിനിടയിലാണ് ഷമീമ ബീഗം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയയിലേക്ക് പുറപ്പെട്ടത്. അവിടെ വെച്ച് ഐഎസ് ഭീകരന്റെ വധുവാകുകയും ഇവരുടെ കുഞ്ഞ് സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ച് മരിച്ചിരുന്നു. ഷമീമ കുഞ്ഞിനോടൊപ്പം ബ്രിട്ടണിലേക്ക് പോകാന്‍ ആദ്യം താത്പ്പര്യം പ്രകടിപ്പിച്ചിരുന്നതാണ്. ഇത് നിഷേധിക്കുകയും കുഞ്ഞ് മരിക്കുകയും കൂടി ചെയ്തതോടെ യുകെ. വിദേശകാര്യ സെക്രട്ടറി സാജിദ് ജാവീദിനെതിരെ മനുഷ്യാവകാശ സംഘടനകളും രംഗതെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: