മലപ്പുറം: സിപിഐയും എല്‍ഡിഎഫ് പൊന്നാനി ലോക്സഭാ സ്ഥാനാര്‍ത്ഥി പി. വി. അന്‍വറിന് സിപിഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. അന്‍വറും സിപിഐയും തമ്മിലുള്ള വാക്ക് തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെയാണ് ജില്ലാ കൗണ്‍സില്‍ യോഗം വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
മുന്നണി മര്യാദയ്ക്ക് നിരക്കാത്ത പ്രസ്താവനകളാണ് സിപിഐയ്ക്കെതിരെ അന്‍വര്‍ നടത്തിയത്. കൂടാതെ വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി. സുനീറിനെ ക്വാറി മാഫിയയുടെ ആളായി ചിത്രീകരിച്ചത് ശരിയായില്ലെന്നും, വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുതെന്നും സിപിഐ ജില്ലാകൗണ്‍സില്‍ യോഗം അറിയിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അന്‍വര്‍ പലതവണ സിപിഐക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. ഇവ മുന്നണി മര്യാദകളെ ബാധിക്കുന്ന തരത്തില്‍ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വഴിവെച്ചതോടം ഇത്തരം പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിച്ചാല്‍ നോക്കിയിരിക്കാനാവില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ നേതൃത്വം അന്‍വറിനെ അറിയിക്കുകയും ചെയ്തിരുന്നു.
മുസ്ലിം ലീഗും സിപിഐയും ഒരുപോലെയാണെന്നും സിപിഐ നേതാക്കള്‍ എക്കാലവും തന്നെ ദ്രോഹിക്കുകയാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു അന്‍വര്‍ പ്രസ്താവന നടത്തിയത്. കൂടാതെ വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പി.പി. സുനീര്‍ ലീഗിലേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണെന്നും അന്‍വര്‍ ആരോപിച്ചു. സിപിഐ നേതാക്കളില്‍ അതൃപ്തിക്കിടയാക്കുകയും അന്‍വറിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: