ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇത്തവണയും മര്‍ദ്ദനമേറ്റത് സ്വന്തം പാര്‍ട്ടിക്കാരന്റെ കൈയില്‍ നിന്ന് തന്നെ. മോത്തിനഗറിലെ റോഡ് ഷോയ്ക്കിടെ കേജ്രിവാളിനെ തല്ലിയത് പ്രദേശത്തെ മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവാണെന്ന് ദല്‍ഹി പോലീസ് സ്ഥിരീകരിച്ചു. പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയതിലുള്ള രോഷമാണ് സുരേഷ് എന്ന ആക്രി വ്യാപാരി തല്ലിത്തീര്ത്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ തന്നെ തല്ലിയതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും മോദി രാജിവയ്ക്കണമെന്നുമുള്ള പതിവ് പല്ലവിയുമായി കേജ്രിവാള് രംഗത്തെത്തി. തന്റെ ശബ്ദം ഇല്ലാതാക്കാന്‍ ആക്രമണകാരികള്‍ക്ക് കഴിയില്ലെന്നും കേജ്രിവാള് പറഞ്ഞു. ഒന്‍പതു തവണയാണ് തനിക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായത്. ഇതെല്ലാം സുരക്ഷാ പിഴവാണെന്ന് ആര്‍ക്ക് പറയാനാവും. മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതാണ് ഇതെല്ലാം, കേജ്രിവാള് പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ വ്യാജവാഗ്ദാനങ്ങള്‍ നിരത്തി അധികാരത്തിലെത്തിയ ശേഷം അതില്‍നിന്ന് ഒളിച്ചോടിയ കേജ്രിവാളിനോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് പലപ്പോഴും അക്രമങ്ങളിലേക്ക് എത്തുന്നതെന്നാണ് ദല്‍ഹിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: