തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത ശ്രീലങ്കന്‍ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നിന്നാണ് മലൂക് ജൂത്ത് മില്‍ക്കന്‍ ഡയസ് (30) പിടിയിലായത്. മതിയായ രേഖകള്‍ ഇല്ലാതെ രാജ്യത്ത് അതിക്രമിച്ചു കടന്നതിന് ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ച രാത്രി ഐബി ഉദ്യോഗസ്ഥരും ഇന്നലെ തമിഴ്നാട് ക്യൂ ബ്രാഞ്ച്, എന്‍ഐഎ, മിലിട്ടറി ഇന്റലിജന്‍സ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് ഉേദ്യാഗസ്ഥരും ഇയാളെ ചോദ്യം ചെയ്തിരുന്നു. സിംഹള ഭാഷ സംസാരിക്കുന്ന ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പോലീസ് പറഞ്ഞു. വിമാനത്തിലാണ് വന്നതെന്ന് ഇയാള്‍ അറിയിച്ചുവെങ്കിലും രേഖകളില്ലാത്തത് പോലീസിനെ കുഴക്കി. ഒടുവില്‍ അന്വേഷണത്തില്‍ ഇത് തെറ്റെന്ന് ബോധ്യപ്പെട്ടു. ഇയാള്‍ ബോട്ടില്‍ തമിഴ്നാട്ടില്‍ എത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
ഇയാളുടെ പക്കല്‍ നിന്ന് നാഗര്‍കോവില്‍-വര്‍ക്കല ട്രെയിന്‍ ടിക്കറ്റുകള്‍ കണ്ടെത്തിയിരുന്നു. ഇതും പോലീസ് അന്വേഷിക്കുന്നു. ഇയാള്‍ക്ക് മറ്റുതരത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടോയെന്നതും പരിശോധിക്കും. മാനസിക രോഗിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണോയെന്നും പോലീസ് നിരീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: