ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി. കടുത്ത പോരാട്ടത്തില്‍ ന്യൂകാസിലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയ ലിവര്‍പൂള്‍, പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി വീണ്ടും ഒന്നാമതെത്തി.
ന്യൂകാസിലിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ പതിമൂന്നാം മിനിറ്റില്‍ ലിവര്‍പൂള്‍ ആദ്യം മുന്നിലെത്തി. അലക്സാണ്ടര്‍ അര്‍നോള്‍ഡ് തൊടുത്ത കോര്‍ണര്‍ കിക്കില്‍ കൃത്യമായി തലവച്ച വിര്‍ജില്‍ വാന്‍ ഡിക്ക് ചെമ്പടയ്ക്ക് ലീഡ് സമ്മാനിച്ചു. ഇരുപതാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ അത്സുവിലൂടെ ന്യൂകാസ്റ്റില്‍ മറുപടി നല്കി. എട്ട് മിനിറ്റിപ്പുറം അലക്സാണ്ടര്‍ അര്‍നോള്‍ഡ് നല്കിയ പാസ് വലയിലെത്തിച്ച് സൂപ്പര്‍ താരം മുഹമ്മദ് സല ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. പ്രീമിയര്‍ ലീഗില്‍ സല നേടുന്ന 22-ാം ഗോളാണിത്.
ആദ്യ പകുതിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നില്‍ നിന്ന ലിവര്‍പൂള്‍, രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ വീണ്ടും ഗോള്‍ വഴങ്ങി. ജോസ് റാണ്ടന്‍ ന്യൂകാസിലിനെ ഒപ്പമെത്തിച്ചു. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കെ ബെല്‍ജിയന്‍ മുന്നേറ്റതാരം ഡിവോക്ക് ഒറിജി ലിവര്‍പൂളിന്റെ വിജയ ഗോള്‍ നേടി. സലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് 73-ാം മിനിറ്റില്‍ പകരക്കാരനായാണ് ഒറിജി കളത്തിലിറങ്ങിയത്.
ഇതോടെ ലിവര്‍പൂളിന് പോയിന്റ് പട്ടികയില്‍ 37 മത്സരങ്ങളില്‍നിന്ന് 94 പോയിന്റായി. ഒരു മത്സരം കുറച്ച് കൡച്ച സിറ്റി 36 കളികളില്‍നിന്ന് 92 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്.
മറ്റൊരു മത്സരത്തില്‍ ടോട്ടനം എതിരില്ലാത്ത ഒരു ഗോളിന് ബേണ്‍മൗത്തിനോട് തോറ്റു. തൊണ്ണൂറു മിനിറ്റിന് ഇഞ്ചുറി സമയത്ത് നദാന് എയ്ക് നേടിയ ഗോളിലാണ് ബേണ്‍മൗത്ത് ജയം പിടിച്ചെടുത്തത്. കഴിഞ്ഞ പതിനൊന്ന് മത്സരങ്ങളില്‍ ടോട്ടനം നേരിടുന്ന ഏഴാം തോല്‍വിയാണിത്. ലിവര്‍പൂളിനും സിറ്റിക്കും പിന്നില്‍ 37 മത്സരങ്ങളില്‍നിന്ന് എഴുപത് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ടോട്ടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: