കൊളംബോ: ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ചാവേറുകളിലൊരാളുടെ ഭാര്യയെ തട്ടിക്കൊണ്ടുവന്ന് നിര്‍ബന്ധിച്ച് മതംമാറ്റി മുസ്ലിമാക്കിയതെന്ന് റിപ്പോര്‍ട്ട്. മുഹമ്മദ് ഹസ്തൂന് എന്ന ചാവേറിന്റെ ഭാര്യ പുലസ്തിനി മഹേന്ദ്രന് ആണ് ഹിന്ദുമതത്തില്‍ നിന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ മുസ്ലിമായത്. പുലസ്തിനിയുടെ അമ്മ കവിതയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന തന്റെ മകളെ അബ്ദുള്‍ റാസിഖ് എന്നയാള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മകളെ തിരികെ കിട്ടാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും അവള് പുതിയ ജീവിതത്തില്‍ സന്തുഷ്ടയാണെന്നും തിരികെ വിടില്ലെന്നും അവര്‍ അറിയിച്ചു. പിന്നീട് അവള് ഇസ്ലാം മതം സ്വീകരിച്ചെന്നും മുഹമ്മദ് ഹസ്തൂന് എന്നയാളെ വിവാഹം ചെയ്തെന്നും റാസിഖ് തന്നെ വിളിച്ച് അറിയിച്ചു. കവിത ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പിന്നീട് മകളുമായി അകല്‍ച്ചയിലായി. എന്നാല്‍, ഒരു മാസത്തിനു ശേഷം അതീവ ദുഃഖിതയായി മകള്‍ തന്നെ വിളിച്ചു. അന്ന് തകര്‍ച്ചയുടെ വക്കിലായിരുന്ന അവളെ പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും കവിത പറഞ്ഞു.
ഈസ്റ്റര്‍ ആക്രമണത്തിന് രണ്ടാഴ്ച മുന്‍പ് ശ്രീലങ്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ പുലസ്തിനിയെക്കുറിച്ച് അന്വേഷിച്ച് വന്നിരുന്നതായും കവിത വ്യക്തമാക്കി.
നാഷണല്‍ തൗഹീദ് ജമാഅത്തിലെ നേതാക്കളിലൊരാളാണ് അബ്ദുള്‍ റാസിഖ്. ഈ യുവതി ഇപ്പോള്‍ എവിടെയാണെന്നതിനെക്കുറിച്ച് വിവരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: