തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് സിപിഎം എസ്എഫ്ഐയെ ഉപയോഗിച്ച് നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ ഇരയാകുന്നത് സാധാരണക്കാരായ വിദ്യാര്‍ഥികളാണെന്നും തലമുറകളെ നശിപ്പിക്കുന്ന ക്യാന്‍സറായി എസ്എഫ്ഐ മാറിയെന്നും എബിവിപി സംസ്ഥാന സെക്രട്ടറി വി.മനുപ്രസാദ്.
പഠനം മാത്രം മുന്നില്‍ കണ്ട് കലാലയങ്ങളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന് നേടി വരുന്ന വിദ്യാര്‍ഥികളെ എസ്എഫ്ഐ രാഷ്ട്രീയ പരിപാടികളുടെ വിജയത്തിനായി ഉപയോഗിക്കുന്നത് നിത്യസംഭവമാണ്. ക്യാമ്പസ്സിലെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന എസ്എഫ്ഐ ക്രിമിനലുകളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേര്‍ക്ക് വ്യാപകമായ അക്രമങ്ങളാണ് യൂണിവേഴ്സിറ്റി കോളേജില്‍ നടത്തുന്നത്. ഇടതുപക്ഷ അധ്യാപക സംഘടനയിലെ ചിലര്‍ എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നു.
വര്‍ഷങ്ങളായി റീ അഡ്മിഷന് നല്കി ക്യാമ്പസ്സിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലായി പാര്‍ട്ടി ഗുണ്ടകളായി ഇവരെ പാര്‍പ്പിച്ചിരിക്കുകയാണ്. കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമകളാക്കിയാണ് സിപിഎം ഇവരെ ഉപയോഗിക്കുന്നത്. എകെജി സെന്ററില്‍ നിന്നും നല്ലൊരു തുക ഇവര്‍ക്ക് കിട്ടുന്നുമുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ഉപദ്രവിച്ചവരെ ഭരണകൂടത്തിന്റെ ഒത്താശയോടെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് ഉദേ്യാഗസ്ഥരും സ്വീകരിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. നീതി പൂര്‍വമായ അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും വി.മനുപ്രസാദ് പത്രക്കുറുപ്പില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: