അങ്കമാലി: വിനോദയാത്രാ സംഘത്തിലെ ഒരാള്‍ ഭക്ഷ്യവിഷബാധയെതുടര്‍ന്ന് മരിച്ചു. പതിനാല് പേര് ആശുപത്രിയില്‍. നായത്തോട് നമ്പ്യാരത്തുപറമ്പില്‍ വീട്ടില്‍ എന്‍.പി അനില്‍കുമാര്‍ (30) ആണ് മരിച്ചത്. നായത്തോട് സ്വദേശികളായ ആലക്കല്‍ വീട്ടില്‍ അജിത്ത് (22) ,പുപ്പത്ത് വീട്ടില്‍ ജിതിന് (29), അറയ്ക്കല്‍ വീട്ടില്‍ വിനിഷ് (33), മുപ്പാട്ടു പറമ്പ് വീട്ടില്‍ ഷാന്‍ (32), മുപ്പാട്ടു പറമ്പ് വീട്ടില്‍ സുജിത്ത് (25), പാലമറ്റം വീട്ടില്‍ വിഷ്ണുജറാര്ദനന് (27), കാവുങ്ങല്‍ വീട്ടില്‍ അതുല്‍ (24), കുന്നുംപുറത്ത് വീട്ടില്‍ വിഷ്ണു (25), നമ്പ്യാരത്തു പറമ്പില്‍ വീട്ടില്‍ ഡിബിന്‍ (37), പെരുംകുളം വിട്ടില്‍ അനീഷ് (28), മനമേല്‍ വീട്ടില്‍ ലാലു (26), കവര പറമ്പ് സ്വദേശികളായ മേനാച്ചേരി, ജോമോന് എന്നിവരെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വീട്ടില്‍ നിന്ന് തയാറാക്കി കൊണ്ടു പോയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്ന് സംശയിക്കുന്നു. വിനോദയാത്ര സംഘത്തില്‍ അങ്കമാലി നായത്തോട് സ്വദേശികളായ 30 തോളം പേരാണ് ഉണ്ടായത്. ശനിയാഴ്ച്ച പുലര്‍ച്ചെ യാത്രയ്ക്ക് പോയ സംഘം വൈകിട്ട് തിരിച്ച് വരുവാനാണ് തീരുമാനിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഞായറാഴ്ച്ച പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് സംഘത്തിലെ പതിനാല് പേരെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന അനില്‍കുമാറിനെ തുടര്‍ ചികത്സക്കായി എറണാകുളത്തേയ്ക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണമടഞ്ഞത്. അനില്‍ കുമാറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: