വാഷിങ്ടണ്‍: ഇറാന് മുന്നറിയിപ്പ് നല്കാന് മധ്യേഷ്യയില്‍ വിമാനവാഹിനിക്കപ്പലും യുദ്ധവിമാനങ്ങളും വിന്യസിച്ച് അമേരിക്ക. സ്ഥിതി വഷളാകുന്നതിനെ തുടര്‍ന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേഖലയില്‍ യുഎസ്എസ് എബ്രഹാം ലിങ്കണ് എന്ന വിമാനവാഹിനി കപ്പലും ബോംബര്‍ വിമാനങ്ങളും വിന്യസിച്ചതെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു.
അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്ക്കുമെതിരെയുള്ള ഏത് ആക്രമണത്തെയും അനുകമ്പ കൂടാതെ അമേരിക്കന്‍ സേന നേരിടുമെന്ന സന്ദേശം ഇറാന് നല്‍കാനാണ് വിന്യാസം. ഇറാനുമായി യുദ്ധം ചെയ്യുകയല്ല ലക്ഷ്യം. എന്നാല്‍, ഇറാന് സൈന്യത്തില്‍ നിന്നുള്ള ഏത് ആക്രമണത്തെയും നേരിടാന്‍ അമേരിക്ക സജ്ജമാണ്, ബോള്‍ട്ടണ്‍ വ്യക്തമാക്കി.
പലസ്തീനിയന്‍ ഭീകരരും ഇസ്രയേലും തമ്മിലുള്ള ഏറ്റുമുട്ടലിനും മിസൈല്‍ വിക്ഷേപണങ്ങള്‍ക്കും തൊട്ടുപിന്നാലെയാണ് മേഖലയില്‍ അമേരിക്ക കൂടുതല്‍ യുദ്ധക്കോപ്പുകള്‍ വിന്യസിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: