തൃശൂര്‍: ആചാരങ്ങള്‍ തകര്‍ക്കണമെന്ന് ശഠിക്കുന്നവര്‍ തൃശൂര്‍ പൂരത്തെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. നൂറ്റാണ്ടുകളായി നടക്കുന്ന തൃശൂര്‍ പൂരത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്താനാണ് ശ്രമം. 1400 ലേറെ കൊല്ലം പഴക്കമുള്ള ആറാട്ടുപുഴ പൂരത്തിനെതിരെയും ഗൂഢാലോചന നടക്കുന്നു.
ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമായ ആനയെഴുന്നള്ളിപ്പിനെതിരെ ഉയരുന്ന ശബ്ദങ്ങള്‍ക്കു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. ഇവിടത്തെ സംസ്കാരത്തെ തകര്‍ക്കാന്‍ വിദേശത്ത് നിന്ന് ചിലര്‍ക്ക് ധനസഹായം ലഭിക്കുന്നുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എന്ന ആനക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ആചാരം തകര്‍ക്കാന്‍ ശ്രമിച്ച പിണറായി വലിയ പാഠം പഠിച്ചു കഴിഞ്ഞതായും പി.സി. ജോര്‍ജ് പറഞ്ഞു. ശബരിമലക്കെതിരെ തിരിഞ്ഞത് മൂലം ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി കനത്ത തിരിച്ചടി നേരിടും.
ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എം.എസ്. സമ്പൂര്‍ണ, വി. രാവുണ്ണി, കെ. മഹേഷ്, വിന്‍ഷി അരുണ്‍കുമാര്‍, ഐ. ലളിതാംബിക, നേതാക്കളായ കെ.കെ. അനീഷ്കുമാര്‍, കെ.പി. ജോര്‍ജ്ജ്, സുരേന്ദ്രന് ഐനിക്കുന്നത്ത്, ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധികളായ പി. ശശികുമാര്‍, വത്സന് ചമ്പക്കര എന്നിവര്‍ സംസാരിച്ചു.
ആനയുടെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: