തിരുവനന്തപുരം: കള്ളവോട്ട് ചെയ്തെന്ന് തെളിഞ്ഞ സിപിഎം പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ശുപാര്‍ശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വി. ഭാസ്ക്കരന്‍ തള്ളി. സിപിഎമ്മിലെ പഞ്ചായത്ത് അംഗം എന്‍.പി സലീനയെ അയോഗ്യയാക്കണമെന്ന ശുപാര്‍ശയാണ് തള്ളിയത്.
ഇത്തമൊരു ശുപാര്‍ശ നല്കാന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്ന് കമ്മീഷന് വ്യക്തമാക്കി. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരി നിയോജക മണ്ഡലത്തിലെ 19-ാം നമ്പര്‍ ബൂത്തിലാണ് സെലീന കള്ളവോട്ട് ചെയ്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സലീനയെ അയോഗ്യരാക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ ചെയ്തു.
പെരുമാറ്റ ദൂഷ്യം സംബന്ധിച്ചോ ആള്‍മാറാട്ടം സംബന്ധിച്ചോ ഉള്ള കുറ്റത്തിന് കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ ഒരു പഞ്ചായത്തംഗത്തെ അയോഗ്യനാക്കുവാന്‍ കഴിയു. ഇതിനായി ആ പഞ്ചായത്തിലെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ള ഒരാള്‍ കമ്മീഷന് മുമ്പാകെ കേസ് ഫയല്‍ ചെയ്യണം. അല്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിയോ സര്‍ക്കാര്‍ ഇതിന് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ കമ്മീഷന് മുമ്പാകെ ശുപാര്‍ശ നല്‍കണമെന്നും കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: