തൃശ്ശൂര്‍: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍(കേള്‍വി കുറവുള്ളവരുടെ വിഭാഗത്തില്‍) ഒന്നാം റാങ്ക് ഡില്‍വിന്‍ പ്രിന്‍സിന് . തൃശ്ശൂര്‍ ദേവമാത സ്കൂളിലെ വിദ്യാര്‍ഥിയാണ്. അഞ്ഞൂറില്‍ 493 മാര്‍ക്കാണ് നേടിയത്.
സാമൂഹ്യശാസ്ത്രത്തില്‍ 100ല്‍ 100 മാര്‍ക്ക് ലഭിച്ചു. ഇംഗ്ലീഷ്-99,മലയാളം-97കണക്ക്-98,സയന്‍സ്-99 നേടിയാണ് ഒന്നാമത് എത്തിയത്. കിഴക്കുംപാട്ടുകര സരയു അപ്പാര്‍ട്ടുമെന്റില്‍ താണിക്കല്‍ വീട്ടില്‍ പ്രിന്‍സ് -പുഷ്പം ദമ്പതികളുടെ മകനാണ്. മാതാപിതാക്കള്‍ തൃശ്ശൂരില്‍ ഔഷധ വിതരണക്കാരാണ്. സഹോദരി ഡോണപ്രിന്സ് അക്കിക്കാവില്‍ ഡെന്റല്‍ കോളേജില്‍ മൂന്നാം വര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ഥിയാണ്.
നല്ലൊരു ചിത്രകാരനാണ് ഡില്‍വിന്‍. സംസ്ഥാന ജില്ല സ്കൂള്‍ കലോല്‍സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ദേവമാതയില്‍ സയന്‍സ് ഗ്രൂപ്പ് പഠിച്ചതിനുശേഷം എന്‍ട്രന്‍സ് എഴുതി എഞ്ചിനീയര്‍ ആകാനാണ് മോഹം. ചെറുപ്പത്തില്‍ പനി വന്നതാണ് കേള്‍വി കുറവുണ്ടാകുവാന്‍ കാരണമായത്. പഠനത്തിന് എല്ലാ ദിവസവും ചെലവഴിക്കില്ല. പഠിക്കുന്നകാര്യങ്ങള്‍ എഴുതി ഓര്‍മ്മയില്‍ വെയ്ക്കും. സമയ നിഷ്ഠ, ഭക്തി എന്നിവയാണ് വിജയ രഹസ്യം. വായന വളരെ ഇഷ്ടമാണ്. സ്കൂളിലെ വളരെ സ്മാര്‍ട്ടായ വിദ്യാര്‍ഥിയാണ് ഡില്‍വിന്‍ പ്രിന്‍സെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ഷാജു എടമന പറഞ്ഞു.
ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിയെ വൈസ് പ്രിന്‍സിപ്പാള്‍ ഫാ.സിന്റോ നങ്ങിണി, കോര്‍ഡിനേറ്റര്‍ ഷീല തോമസ്, അധ്യാപകര്‍ എന്നിവര്‍ വീട്ടിലെത്തി അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: