ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തി വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. അഹമ്മദാബാദില്‍ റോഡ് ഷോ നടത്തിയതിനെതിരേയും, ചിത്രദുര്‍ഗ്ഗയില്‍ പ്രസംഗിച്ചതിനും എതിരേ നല്കിയ പരാതികളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ക്ലീന്‍ ചിറ്റ് നല്‍കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്ന് ഇത് ഒമ്പതാം തവണയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നത്. ചിത്രദുര്‍ഗയില്‍ സൈന്യത്തിന്റെ പേരില്‍ വോട്ടുചോദിച്ചെന്നായിരുന്നു അദ്ദേഹത്തിനൈതിരെയുള്ള ആരോപണം. കൂടാതെ പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പക്ഷപാതപരമായി നടപടിയെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ആരോപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: