തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് ശശി തരൂരും, അദ്ദേഹത്തിന്റെ ട്വീറ്റുകളും എപ്പോഴും വിവാദങ്ങള്‍ ആകാറുണ്ട്. പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പുകഴ്ത്തിക്കൊണ്ട് ട്വീറ്റ് ചെയ്തതാണ് തരൂരിനെതിരെയുള്ള പുതിയ വിവാദം. ഇന്ത്യന്‍ ചരിത്രത്തില്‍ ഇമ്രാനുള്ള താല്‍പ്പര്യത്തെയും ടിപ്പുസുല്‍ത്താനോടുള്ള അദ്ദേഹത്തിന്റെ ആരാധനയെയും പുകഴ്ത്തിക്കൊണ്ട് തിങ്കളാഴ്ച ട്വീറ്റ് ചെയ്തതാണ് ഇത്തവണ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ആയിരിക്കുന്നത്.
ടിപ്പുസുല്‍ത്താനോടുള്ള തന്റെ ആരാധനയെക്കുറിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 4നാണ് ഇമ്രാന് ഖാന് ട്വീറ്റ് ചെയ്തിരുന്നു. അടിമത്തത്തേക്കാള്‍ നല്ലത് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി മരിക്കുന്നതാണെന്ന ടിപ്പുവിന്റെ ആദര്‍ശം തന്നെ സ്വാധീനിച്ചെന്ന തരത്തിലാണ് ഇമ്രാന് ഖാന് പോസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച് അറിയാനുള്ള ഇമ്രാന് ഖാന്റെ താത്പ്പര്യം ആത്മാര്‍ത്ഥമാണ്. തനിക്കത് നേരിട്ടറിയാവുന്നതാണെന്നും, ഇമ്രാന് ഖാന് വായിക്കുകയും കരുതല്‍ വയ്ക്കുകയും ചെയ്യുന്നുണ്ട്. മഹാനായ ടിപ്പുസുല്‍ത്താനെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഒരു പാക് നേതാവ് വേണ്ടി വന്നു എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
എന്തായാലും തരൂരിന്റെ പോസ്റ്റിനെതിരേയും അനുകൂലിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചിരിക്കുന്നത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു തരൂര്‍. മൂന്നാം ഘട്ട ലോകസഭാ തെരഞ്ഞെടുപ്പിലാണ് കേരളത്തില്‍ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: