ന്യൂദല്‍ഹി: സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുപ്രീം കോടതിക്കു മുന്നില്‍ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് 144 പ്രഖ്യാപിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ യുവതി നല്കിയ ലൈംഗികാതിക്രമ പരാതി തള്ളിയതിനെതിരെ സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോടതി പരിസരത്തെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. അതേസമയം ഒരുക്കൂട്ടെ അഭിഭാഷകരും പ്രതിഷേധ രംഗത്തുണ്ട്. കോടതിക്കു മുന്നില്‍ പ്രതിഷേധിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്തു നീക്കി.
25 ഓളം പ്രവര്‍ത്തകരെ ആണ് അറസ്റ്റ് ചെയ്തത്. പോലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയേക്കുമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതുംകൂടി കണക്കിലെടുത്താണ് 144 പ്രഖ്യാപിച്ചത്.
മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എസ്. എ. ബോബ്ഡെ അധ്യക്ഷനായ സമിതിയാണ് യുവതിയുടെ പരാതി തള്ളിയത്. നേരത്തേ അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതില്‍ നിന്ന് യുവതി പിന്മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: