കൊച്ചി: സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ സിഡ്കോയില്‍ നിന്നും വീണ്ടും പിരിച്ചു വിട്ടു. കഴിഞ്ഞ ആഴ്ച ആര്‍എസ്എസ് ആഴ്ചപ്പതിപ്പായ കേസരിയില്‍ ലേഖനം എഴുതിതിന് പിന്നാലെയാണ് ഈ പിരിച്ചുവിടല്‍.
ലേഖനം പുറത്തുവന്നതിനെ തുടര്‍ന്ന് ആശയോട് ജോലിക്ക് വരേണ്ടെന്ന് സിഡ്കോയും വ്യവസായമന്ത്രിയുടെ ഓഫീസും അറിയിക്കുകയായിരുന്നു. സിഡ്കോയിലെ താത്കാലിക ജീവനക്കാരിയായിരുന്ന ആശയെ മകന് മിലന് ബിജെപി അനുകൂല നിപലാട് സ്വീകരിച്ചതിന് നേരത്തേയും പിരിച്ച് വിടുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയും ചെയ്തു.
അതേസമയം സംഭവത്തില്‍ വ്യവസായമന്ത്രിയെ നേരിട്ടും കണ്ടിട്ടും പിരിച്ചുവിടല്‍ പിന്‍വലിക്കാന്‍ തയാറായില്ലെന്നും എന്നാല്‍ തനിക്ക് രേഖാമൂലം കത്ത് നല്‍കിയില്ലെന്ന് ആശാ ലോറന്‍സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: