കൊച്ചി: കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട ഐഎസ് സംഘത്തിലെ മൂന്ന് മലയാളികളില്‍ ഒരാൾ കൊല്ലം വവ്വാകാവ് സ്വദേശി മുഹമ്മദ് ഫൈസൽ. ഖത്തറിലുള്ള മുഹമ്മദ് ഫൈസലിന് കേരളത്തിലെത്തണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സംഘം നോട്ടീസ് നല്കി.
ഫൈസലിനെതിരെ കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും സമാന്തര അന്വേഷണം തുടങ്ങി. കേരളത്തില്‍ ബോംബ് സ്ഫോടനത്തിന് തീവ്രവാദ സംഘടനയായ ഐഎസ് പദ്ധതി ഇട്ടിരുന്നുവെന്നും ഇതില്‍ കൊല്ലം വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ മുന്ന് മലയാളികള്‍ക്ക് പങ്കുണ്ടെന്നും ഇവരെ പ്രതിചേര്‍ത്തു എന്നും എന്‍ഐഎ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നരമാസം മുമ്പാണ് ഫൈസൽ ഖത്തറിലേക്ക് പോകുന്നത്. റിക്രൂട്ട്മെന്റ് കേസിലെ മുഖ്യപ്രതിയായ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് കേരളത്തിൽ സ്ഫോടനപരമ്പരകൾക്കുള്ള ആഹ്വാനം നടക്കുന്നതെന്നാണ് സൂചന. റാഷിദ് അബ്ദുല്ലയുടെ ശബ്ദസന്ദേശമാണ് പാലക്കാട് നിന്നും അറസ്റ്റിലായ റിയാസ് അടക്കമുള്ളവരെ ഭീകരവാദത്തിലേക്ക് കൂടുതൽ അടുപ്പിച്ചതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: