കൊച്ചി: മന്ത്രി കെ.ടി ജലീലും മലപ്പുറം വളാഞ്ചേരിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിപിഎം കൗണ്‍സിലര്‍ ഷംസുദ്ദീനും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്ന് വെളിപ്പെടുത്തി മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫായിരുന്ന കെ.എം. ഷാജഹാന്. ഫേസ് ബുക്ക് പോസ്റ്റിലാണ് ഇവരുടെ ബന്ധം ചിത്രം സഹിതം വെളിപ്പെടുത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
‘ഇയാള്‍ എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. ഒരുപാട് എന്നാല്‍, ഒത്തിരി, ഇയാള്‍ എന്റെ മുടിയിങ്ങനെ ചുരുട്ടിപ്പിടിച്ച്, എന്റടുത്ത് പറഞ്ഞു, ‘മിണ്ടീട്ടുണ്ടെങ്കില്‍ ഇജ്ജായിരിക്കും ഇതില്‍ പ്രതി’. ഞാന്‍ ചോദിച്ചു ഞാന്‍ എന്തിന്, എനിക്ക് സത്യം പറയാന്‍ പറ്റ്വോ? എവിടെയെങ്കിലും എനിക്കിത് തെളിയിക്കാന്‍ പറ്റ്വോ? എന്റെ കയ്യില്‍ തെളിവുണ്ട്. എന്റെ എളാപ്പയോട് പറഞ്ഞപ്പോള്‍, ഷംസു എന്ന് വിളിച്ചു. ‘നായേ സലീമേ നിന്റെ കഴുത്ത് ഞാന്‍ വെട്ടും” എന്ന് പറഞ്ഞു. ഓന് അതിനുള്ള പവറുണ്ട്, അതിനുള്ള ശക്തമായ പവറുണ്ട്. എനിക്ക് പേടിയാണയാളേ, എനിക്ക് ഇപ്പളും പേടിയാ’.
കേരളത്തിലെ ഇടതുപക്ഷ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീലിന്റെ ഉറ്റ സുഹൃത്തും, വളാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറുമായ ഷംസുദ്ദീന്, പത്താം ക്ലാസ് മുതല്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരുന്ന ഒരു 16 വയസ്സുകാരി പെണ്‍കുട്ടി, വാവിട്ട് അലമുറയിട്ട് നിലവിളിച്ചു കൊണ്ട്, തന്നെ പീഡിപ്പിച്ച നരാധമനെക്കുറിച്ചും, അയാള്‍ നടത്തിയ ഭീകര മര്‍ദ്ദനത്തെക്കുറിച്ചും, അയാളുടെ അധികാരത്തെക്കുറിച്ചും, പറഞ്ഞ ഹൃദയഭേദകമായ വാക്കുകളാണ് മുകളില്‍.
ഈ സ്ത്രീ പീഡകന്റെ, നരാധമന്റെ ഇന്നോവയിലായിരുന്നു, എം എല്‍എ ബോര്‍ഡും വച്ച് വര്‍ഷങ്ങളായി കെ.ടി ജലീലിന്റെ വിനോദയാത്രകള്‍ അത്രയും!
ഈ നരാധമന്, പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരിക്കെയാണ്, കെ. ടി ജലീല്‍ 2014ല്‍ എംഎല്‍എ എന്ന നിലയില്‍ താന്‍ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതിയുടെ അഖിലേന്ത്യാ പര്യടനത്തില്‍, പഴ്സണല്‍ സ്റ്റാഫിനെ പോലും കൊണ്ട് പോകാതിരുന്നിട്ടും ഇയാളെ ഒപ്പം കൂട്ടിയത്.
ജലീല്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴെല്ലാം പ്രധാന സാമ്പത്തിക സ്രോതസ്സ് ഈ നരാധമനായിരുന്നു എന്ന് സിപിഎമ്മിലുള്ളവര്‍ തന്നെ അടക്കം പറയുന്നു.
ഈ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മന്ത്രി ജലീലിനോട് പരാതിപ്പെട്ടിട്ടും മന്ത്രി കണ്ട ഭാവം നടിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് വര്‍ഷമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച് കൊണ്ടിരുന്ന ഈ സിപിഎം കൗണ്‍സിലറെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചത്, ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.ടി ജലീലാണെന്ന് വളാഞ്ചേരിക്കാര്‍ ഉറച്ചു വിശ്വസിക്കുന്നു.
ഇതൊക്കെ നടക്കുമ്പോള്‍ വനിതാ കമ്മീഷന് അദ്ധ്യക്ഷ എം.സി ജോസഫൈനും ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും ഹരിത മിഷന് വൈസ് ചെയര്മാന് ഡോ. ടി.എന്‍.സീമയും പി.കെ ശ്രീമതിയും കെ. ആര് മീരയും ശാരദക്കുട്ടിയും മാലാ പാര്‍വ്വതിയും പുത്തന്‍ കൂറ്റ് സിപിഎം നേതാവും കാനഡയിലിരുന്ന് സിപിഎമ്മിന് വേണ്ടി പട നയിക്കുന്ന വ്യക്തിയുമായ സുനിതാ ദേവദാസും എവിടെപ്പോയി?
വട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തില്‍ വന്ന മുഖ്യമന്ത്രി രണ്ട് ദിവസം കഴിയുമ്പോള്‍ വിദേശപര്യടനത്തിന് പുറപ്പെടുകയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആയുര്‍വേദ ചികിത്സയിലാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അമേരിക്കയിലേക്ക് പറന്ന പ്രതിപക്ഷ നേതാവ് മെയ് 16നേ തിരികെയെത്തൂ. ഇരയുടെ നെഞ്ചു പൊട്ടിയുള്ള നിലവിളി ആര് കേള്‍ക്കാന്‍?
പ്രതികരിക്കാൻ ഇവിടെ എഴുതുക: