തിരുവനന്തപുരം: ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്ത് ജീവനക്കാരെ കബളിപ്പിക്കുകയാണെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍. അധികാരത്തിലേറി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാന്‍ യാതൊന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ പങ്കാളിത്ത പെന്ഷന് പുനഃപരിശോധിക്കാന്‍ ഒരു സമിതിയെ നിശ്ചയിച്ചുവെങ്കിലും ഈ സമിതിക്ക് സെക്രട്ടേറിയറ്റില്‍ ഓഫീസ് പോലും അനുവദിച്ചില്ല. ഒരു സിറ്റിങ് പോലും ചേരാതെ കഴിഞ്ഞ ദിവസം സമിതിയുടെ കാലാവധി അവസാനിച്ചു. ഈ സമിതിയുടെ കാലാവധി വീണ്ടും ആറ് മാസത്തേക്ക് കൂടി നീട്ടി ഉത്തരവിറക്കിയെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ആത്മാര്‍ത്ഥതയുമില്ല. ജീവനക്കാരെ വഞ്ചിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത്. പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്ഷന് നല്‍കണമെന്ന സുപ്രീംകോടതി വിധി പോലും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: