യാങ്കൂണ്‍: മ്യാന്മറില് 500 ദിവസങ്ങളായി തടവിലായിരുന്ന റോയിട്ടേഴ്സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി. വാ ലോണ്‍ (33), ക്യാവ് സോ ഊ (29) എന്നിവരാണ് മോചിതരായത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു ഏഴ് വര്‍ഷത്തെ തടവിന് ഇവരെ ശിക്ഷിച്ചത്. നയതന്ത്രജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തുവന്നിരുന്നു. പരമ്പരാഗത പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി 6520 തടവുപുള്ളികള്‍ക്കൊപ്പം ഇവര്‍ക്കും പൊതുമാപ്പ് നല്‍കിയിരുന്നു.
മ്യാന്മറിലെ റാഖിന് ജില്ലയില്‍ സൈന്യവും ബുദ്ധമതക്കാരും ചേര്‍ന്ന് 10 റോഹിങ്ക്യന്‍ മുസ്ലീങ്ങളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഇവരുടെ റിപ്പോര്‍ട്ടിന് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചിരുന്നു. കൂടുതല്‍ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ് ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നാരോപിച്ച് ഇവരെ തടവിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: