ന്യൂദല്‍ഹി: തങ്ങളുടെ കാലത്തും മിന്നലാക്രമണം( സര്‍ജിക്കല്‍ സ്ട്രൈക്ക്) നടത്തിയിട്ടുെണ്ടന്ന കോണ്‍ഗ്രസ് വാദം പൊളിഞ്ഞു. 2016നു മുന്‍പ് ഇത്തരം മിന്നലാക്രമണങ്ങള്‍ നടന്നിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
വിവരവകാശ നിയമ പ്രകാരം ജമ്മുവിലെ സാമൂഹ്യ പ്രവര്ത്തകന് റോഹിത് ചൗധരി നല്കിയ കത്തിന് പ്രതിരോധമന്ത്രാലയം നല്കിയ മറുപടിയിലാണ് മുന്‍പ് ഒരു തരത്തിലുമുള്ള സര്‍ജിക്കല്‍ സ്ട്രൈക്കും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഒരു സര്‍ജിക്കല്‍ സ്ടൈക്ക് മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്.അത് 2016 സപ്തംബറില്‍ ഉറിയിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി നല്‍കിയതാണ്. ഇതിമുന്‍പ് മിന്നലാക്രമണം നടന്നതായി ഒരു രേഖയും ഇല്ല. 2016ലെ മിന്നലാക്രമണത്തില്‍ സൈനികര്‍ ആരും മരിച്ചില്ലെന്നും പ്രതിരോധമന്ത്രാലയത്തിന്റെ കത്തില്‍ വ്യക്തമാക്കുന്നു.
പുല്‍വാമ ഭീകരാക്രമണ ശേഷം ഇന്ത്യ പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ തിരിച്ചടി നല്‍കിയിരുന്നു. അത് വ്യോമാക്രമണമായിരുന്നു. ഇതില്‍ ജെയ്ഷെ മുഹമ്മദിന്റെ ക്യാമ്പ് തകര്‍ക്കുകയും അനവധി ഭീകരരെ കൊല്ലുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: