ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പുകഴ്ത്തി വെട്ടിലായി.
ടിപ്പു സുല്‍ത്താനെ പ്രശംസിച്ചും പുകഴ്ത്തിയും കഴിഞ്ഞ ദിവസം ഇമ്രാന് ട്വീറ്റ് ചെയ്തിരുന്നു. ടിപ്പു സുല്‍ത്താന്റെ ചരമ വാര്‍ഷിക ദിനത്തിലായിരുന്നു ഇത്. ടിപ്പുവിനെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു, സ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ച അദ്ദേഹം അതിനു വേണ്ടി പൊരുതിയാണ് മരിച്ചത്… അങ്ങനെയായിരുന്നു മെയ് നാലിന് ഇമ്രാന് ട്വിറ്ററില്‍ കുറിച്ചത്. മുന്‍പും ടിപ്പുവിനെ ഇമ്രാന് വാഴ്ത്തിയിട്ടുണ്ട്.
ഇൗട്വീറ്റിനോട് പ്രതികരിച്ചാണ് തരൂര്‍ വെട്ടിലായത്. ചരിത്രത്തിലുള്ള ഇമ്രാന്റെ താത്പര്യത്തെ പ്രശംസിച്ച തരൂര്‍, ഒരു പാക് നേതാവു വേണ്ടിവന്നു ടിപ്പുവിനെ പുകഴ്ത്താനെന്നും കുറിച്ചു. ഇതോടെ മതവെറിയനായ ടിപ്പുവിനെ മഹാനാക്കിയ തരൂരിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.
ഹിന്ദുക്കളെ കൊന്നൊടുക്കി ക്ഷേത്രങ്ങള്‍ തകര്‍ത്ത് അവിടങ്ങൡലെ സ്വത്ത് കൊള്ളയടിച്ച ടിപ്പുവിനെതിരെ കര്‍ണാടകത്തില്‍ വലിയ ജനരോഷം തന്നെയുണ്ട്. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നുണ്ട്. ഏതാനും കൊല്ലം മുന്‍പു മുതല്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ തുടങ്ങിയതും വിവാദത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: