ലണ്ടന്‍: ആന്‍ഫീല്‍ഡില്‍ അത്ഭുതങ്ങള്‍ പിറന്നപ്പോള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലിവര്‍പൂള്‍ ചാന്പ്യന്‍സ് ലീഗ് ഫൈനലില്‍. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ സ്പാനിഷ് ചാന്പ്യന്മാരായ ബാഴ്സലോണയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ലിവര്‍പൂള്‍ തകര്‍ത്തു. ആദ്യ പാദത്തിലെ മൂന്നു ഗോളുകളുടെ തോല്‍വിക്കു ശേഷമായിരുന്നു രണ്ടാം പാദത്തിലെ നാലു ഗോളിന്റെ വിജയം. ഇതോടെ 4-3 എന്ന അഗ്രിഗേറ്റ് സ്കോറില്‍ ലിവര്‍പൂള്‍ കലാശക്കൊട്ടിനു യോഗ്യത നേടി.
സൂപ്പര്‍ താരം മുഹമ്മദ് സലയും ഫിര്‍മീനോയും ഇല്ലാതെയാണ് ഇറങ്ങിയതെങ്കിലും മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ ആദ്യ ഗോള്‍ കണ്ടെത്തി. ഡിവോക് ഒറിജിയായിരുന്നു സ്കോറര്‍. ഒരു ഗോള്‍ വീണശേഷവും മെസിക്കോ സുവാരസിനോ ഒരവസരവും നല്‍കാതെ ലിവര്‍പൂള്‍ ആക്രമണം തുടര്‍ന്നു.
രണ്ടാം പകുതിയില്‍ പരിക്കേറ്റ റോബേര്ട്സണ് പകരക്കാരനായി ജോര്‍ജിനൊ വൈനാല്‍ഡം ഇറങ്ങി. പിന്നാലെ രണ്ടു മിനിറ്റിന്റെ ഇടവേളയില്‍ രണ്ടു ഗോളുകളുമായി വൈനാല്‍ഡം ബാഴ്സയുടെ സ്കോറിനൊപ്പം ലിവര്‍പൂളിനെ എത്തിച്ചു. സമനില ഗോള്‍ വീണപ്പോഴും തിരികെ ഒരു പ്രത്യാക്രമണം നടത്താന്‍ ബാഴ്സലോണയ്ക്ക് കഴിഞ്ഞില്ല.
മത്സരത്തിന്റെ 79-ാം മിനിറ്റില്‍ ആന്‍ഫീല്‍ഡ് കാത്തിരുന്ന ഗോളെത്തി. അര്‍നോള്‍ഡ് എടുത്ത കോര്‍ണര്‍ ഒറിജി ബാഴ്സ ഗോള്‍പോസ്റ്റിലേക്കു തിരിച്ചുവിടുന്പോള് ആന്‍ഫീല്‍ഡ് പൊട്ടിത്തെറിച്ചു. സ്കോര്‍ 4-0. അഗ്രിഗേറ്റില്‍ 4-3. ലിവര്‍പൂള്‍ ഫൈനലിലേക്ക്.
കഴിഞ്ഞ സീസണിലും സമാനമായിരുന്നു ബാഴ്സലോണയുടെ അവസ്ഥ. ക്വാര്‍ട്ടര്‍ ഫൈനലില്‍ റോമയായിരുന്നു ബാഴ്സയുടെ എതിരാളികള്‍. അന്ന് ആദ്യ പാദം 4-1 എന്ന സ്കോറില്‍ ബാഴ്സലോണ വിജയിച്ചു. മൂന്നു ഗോളിന്റെ ലീഡുമായി റോമില്‍ എത്തിയ ബാഴ്സ അവിടെ 3-0-ന് തോറ്റു. അഗ്രിഗേറ്റില്‍ സ്കോര്‍ 4-4. എവേ ഗോളില്‍ ബാഴ്സലോണ പുറത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: