തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും, ധനമന്ത്രി തോമസ് ഐസക്കും തന്നെ വ്യക്തിപരമായി തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ്. ശ്രീധരന് പിള്ള. ദുരുദ്ദേശ്യപരമായ അപകീര്‍ത്തി പ്രചാരണത്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത് ജനാധിപത്യത്തിന് തന്നെ ആശങ്കയുണ്ടാക്കുന്നുവെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട്് ശ്രീധരന് പിള്ളയെ പൊതു ശത്രുവായി പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രസ്താവന നടത്തിയുന്നു. അതേസമയം പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കണം എന്നത് സ്റ്റാലിന് ട്രോട്സ്കിയെപ്പറ്റി പറഞ്ഞതാണെന്ന് ശ്രീധരന് പിള്ള പറഞ്ഞു.
കേരളത്തില്‍ ഇത് നടപ്പാക്കാനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ സിപിഎമ്മിന് തിരിച്ചടി നേരിടും എന്ന തരത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തടയാനാണ് ഇപ്പോള്‍ തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശ്രീധരന് പിള്ള എന്ന വ്യക്തിയെ തകര്‍ക്കാനും അപകീര്‍ത്തിപ്പെടുത്താനും ഇതുകൊണ്ട് സാധിച്ചേക്കാം. താന്‍ വികസനത്തിന് എതിരുനിന്നിട്ടില്ല. ദേശീയ പാത വികസനത്തിന്റെ കാര്യത്തില്‍ അനാവശ്യ വിവാദമാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉണ്ടാക്കുന്നതെന്നും ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: