തൃശൂർ: തെച്ചിക്കോട്ട് രാമചന്ദ്രനെ തൃശൂർ പൂരത്തിൽ നിന്നും ഒഴിവാക്കിയതിനെതിരെ നിലപാട് കടുപ്പിച്ച് ആന ഉടമകളുടെ സംഘം. വിലക്ക് നീക്കാതെ തൃശ്ശൂര്‍ പൂരത്തിന് കേരള എലഫെന്റ് ഓണേഴ്സ് ഫെഡറേഷനു കീഴിലുള്ള ഒരാനകളേയും ഉത്സവങ്ങള്‍ക്ക് വിട്ടു നല്‍കില്ലെന്ന് ആന ഉടമകള്‍ അറിയിച്ചു.
തൃശൂർ പൂരം അട്ടിമറിക്കാനുള്ള ഗുഢനീക്കത്തിന്റെ ഫലമാണ് തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കാനുള്ള കാരണമെന്നും ഉടമകൾ അറിയിച്ചു. ആനകളെ പീഡിപ്പിച്ച് ഉടമകള്‍ കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും സംഘടന വ്യക്തമാക്കി. ഉത്സവം നാടിന്റെ ആഘോഷമാണ്. ഉടമകള്‍ക്ക് കാശുണ്ടാക്കുന്നതിനുള്ള മാര്‍ഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്കരണം തുടരുമെന്നും സംഘടന പറഞ്ഞു. വനം വകുപ്പ് ഉദ്യോസ്ഥര്‍ വനം മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വനം മന്ത്രിയുടെ തീരുമാനം നിരുത്തരവാദപരമാണെന്നും ആന ഉടമകൾ അറിയിച്ചു.
മെയ് 11 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് ഉള്‍പ്പെടെയുള്ള ഉത്സവള്ക്കോ പൊതു പരിപാടികള്‍ക്കോ ആനകളെ വിട്ടു നല്‍കേണ്ട എന്ന തീരുമാനത്തിലാണ് ഫെഡറേഷന്. ആന ഉടമകളെ തകര്‍ക്കാനുള്ള ഗൂഡ നീക്കമാണ് വനം വകുപ്പ് നടത്തുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുമെന്ന് മന്ത്രിതല യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിതല യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ അട്ടിമറിച്ചുവെന്നും കേരള എലഫെന്റ് ഓണേഴ്സ് ഫെഡറേഷന് ആരോപിച്ചു.
ഈ തീരുമാനത്തില്‍ ഒരു സമ്മര്‍ദ്ദത്തിനു തയ്യാറല്ലെന്നും ആന ഉടമകള്‍ അറിയിച്ചു. ആന ഉടമകള്‍ തൃശ്ശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ തൃശ്ശൂപൂര് പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്ന അവസ്ഥയിലാണ്. തൃശൂർ പൂരത്തിന് എഴുന്നള്ളിക്കാൻ കഴിയാത്ത വിധത്തിൽ അക്രമ സ്വഭാവമുള്ളതും,അപകടകാരിയുമായ ആനയാണ് തെച്ചിക്കോട്ട് രാമചന്ദ്രനെന്ന് വനം മന്ത്രി കെ രാജു അഭിപ്രായപ്പെട്ടിരുന്നു.
നിലവിലെ അവസ്ഥയില്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസറുടെ റിപ്പോര്‍ട്ടെന്നും ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ വനംമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് പ്രതിഷേധവുമായി ആനപ്രേമികൾ രംഗത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: