കോഴിക്കോട്: ആര്യരാജിന്റെ തുടർപഠന ചെലവുകൾ സേവാഭാരതി ഏറ്റെടുത്തു. അച്ഛൻ രാജന്റെ ചികിത്സാ ആവശ്യങ്ങൾക്കായി മാസം തോറും 5000 രുപ വീതം നൽകും. കുടുംബത്തിന്റെ നിത്യചെലവുകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ സേവാഭാരതി ജില്ലാ കമ്മിറ്റിയുടെയും മാലാപ്പറമ്പ് യൂണിറ്റിന്റെയും നേതൃത്വത്തിൽ നടത്തും.
സേവാഭാരതി ഭാരവാഹികൾ ഇന്ന് രാവിലെ ആര്യ രാജിന്റെ വീട്ടിലെത്തി രാജനെ കണ്ടിരുന്നു. പ്രതിസന്ധികളോട് പടവെട്ടിയാണ് ആര്യ രാജ് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷത്തിലും എ പ്ലസ് നേടി താരമായി മാറിയത്. സുഹൃത്തിന്റെ മകളുടെ മനസമ്മതത്തിന് ഏറ്റുമാനൂരിലെത്തിയ രാജനെ ഒരു അപകടത്തിൽ പെട്ടതോടെയാണ് ആര്യയുടെയും കുടുംബത്തിന്റെയും താളം തെറ്റിയത്.
റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഓട്ടോറിക്ഷ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജന് അബോധാവസ്ഥയിലായി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. രക്തസ്രാവം കൂടുകയും നീര് വെക്കുകയും ചെയ്തതോടെ തലയോട്ടിയുടെ ഒരു ഭാഗം പുറത്തെടുത്ത് പ്രത്യേകം സൂക്ഷിക്കേണ്ട അവസ്ഥയിലായി. ഓര്‍മകള്‍ തിരിച്ചുകിട്ടിയാല്‍ മാത്രമെ ഇനി തുടര്‍ ചികിത്സകള്‍ നടത്താനാകൂ. ലക്ഷങ്ങള്‍ ഇതിനകം ചെലവായി. വാടക വീട്ടില്‍ കഴിയുന്ന ഭാര്യക്കും മകള്‍ക്കും ഏക ആശ്രയമായിരുന്നു ഗ്യാസ് പൈപ്പ് ലൈന്‍ ജീവനക്കാരനായ രാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: