ന്യൂദല്‍ഹി: അസാമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ജൂലായ് 31 ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ആര്.എഫ്. നരിമാന് എന്നിവരടങ്ങുന്ന ബൈഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
വ്യക്തികളുടെ പൗരത്വവുമായി ബന്ധപ്പെട്ട എതിര്‍പ്പുകളും വാദങ്ങളും കൈകാര്യം ചെയ്യാന്‍ അസം എന്‍ആര്‍സി കോ-ഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയ്ക്ക് കോടതി പരിപൂര്‍ണ അധികാരം നല്കി. കരട് രജിസ്റ്ററില്‍ പേരുള്ള പലരുടെയും പൗരത്വത്തില്‍ ചിലര്‍ എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍, പരാതി കൈകാര്യം ചെയ്യുന്ന പാനലിന് മുന്നില്‍ ഹാജരാകാന്‍ ഇവര്‍ തയാറല്ലെന്നറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഹജേലയ്ക്ക് പൂര്‍ണ അധികാരം നല്‍കിയത്.
3.29 കോടിയില്‍ 2.89 പേര് 2018 ജൂലൈ 30ന് പ്രസിദ്ധീകരിച്ച കരട് രജിസ്റ്ററില്‍ ഇടം നേടിയിരുന്നു. 40,70,707 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ 37,59,630 പേരെ പട്ടികയില്‍ നിന്നു പുറത്താക്കി. 2,48,077 പേരുടെ പൗരത്വത്തില്‍ തീരുമാനമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: