ഫത്തേഹബാദ്: വീണ്ടും താന്‍ അധികാരത്തില്‍ വന്നാല്‍ കര്‍ഷകരെ കൊള്ളയടിച്ച ഷഹന്‍ഷായെ പിടിച്ച് ജയിലിലിടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ ഫത്തേഹബാദിലെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് റോബര്‍ട്ട് വാദ്രയെയാണ് മോദി പരോക്ഷമായി പരാമര്‍ശിച്ചത്. കര്‍ഷക ഭൂമി ചുളുവിലയ്ക്കു മറ്റു രീതികളലും തട്ടിയെടുത്ത വലിയ റിയല്‍ എസ്റ്റേറ്റ് ഉടമയാണ് വാദ്ര.
കോണ്‍ഗ്രസ് കേന്ദ്രത്തിലും ഹരിയാനയിലും എപ്പോഴൊക്കെ ഭരണത്തില്‍ വന്നിട്ടുണ്ടോ അപ്പോഴെക്കെ കര്‍ഷക ഭൂമി അവര്‍ കുറഞ്ഞ വിലയ്ക്ക് തട്ടിയെടുത്തിട്ടുണ്ട്. ഇത്തരക്കാരെ നിങ്ങളുടെ സഹായത്താല്‍ നിങ്ങളുടെ ചൗക്കീദാര്‍ കോടതിയില്‍ എത്തിച്ചു. അവരിപ്പോള്‍ എന്‍ഫോഴ്സ്മെന്റ ഓഫീസുകളിലും ജാമ്യം തേടി കോടതികളും കയറിയിറങ്ങുകയാണ്.
ചക്രവര്‍ത്തിമാര്‍ (ഷഹന്‍ഷാ) ആണെന്നാണ് അവരുടെ ചിന്ത. അവരിപ്പോള്‍ ഭീതിയിലാണ്. ഞാന്‍ അവരെ ജയിലുകളുടെ വാതില്‍ വരെ എത്തിച്ചു. ഇനി അധികാരത്തില്‍ വന്നാല്‍ അവരെ ഉറപ്പായും ജയിലിലിടും, മോദി പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെയും പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു . സിഖുകാരുടെ വികാരങ്ങളെ അപ്പാടെ തള്ളിയാണ് കോണ്‍ഗ്രസ് സിഖ് വിരുദ്ധകലാപത്തില്‍ ആരോപണവിധേയനായ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയതെന്നും മോദി പറഞ്ഞു.
1984ലെ സിഖ് വിരുദ്ധ കലാപത്തിലെ ഒരൊറ്റ പ്രതിയപ്പോലും നിങ്ങളുടെ ചൗക്കീദാര്‍ വെറുതേ വിടില്ല. അവരെയെല്ലാം ശിക്ഷിക്കുക തന്നെ ചെയ്യും. അവരെ വധശിക്ഷയ്ക്കും ജീവപര്യന്തം തടവിനും ശിക്ഷിക്കുന്ന നടപടി തുടങ്ങിയെന്നതില്‍ എനിക്ക് സംതൃപ്തിയുണ്ട്. പക്ഷെ, നാണംകെട്ട കോണ്‍ഗ്രസ് കലാപത്തിന് ഉത്തരവാദികളായവര്‍ക്ക് സ്ഥാനങ്ങള്‍ നല്കി ആദരിക്കുന്നു. സിഖ് വിരുദ്ധ കലാപത്തില്‍ പങ്കെടുത്തയാളെയാണ് അവര്‍ മധ്യപ്രശേല്്ര മുഖ്യമന്ത്രിയാക്കിയത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: