ന്യൂദല്‍ഹി: മുഖ്യമന്ത്രി എത്രവേണമെങ്കിലും കള്ളപ്രചാരണങ്ങള്‍ നടത്തിയാലും കേരളത്തിലെ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യമെന്തെന്ന് അറിയാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മോദി സര്‍ക്കാര്‍ തടയുകയാണെന്ന പിണറായിയുടെ പ്രസ്താവനയ്ക്കെതിരെ ജാവദേക്കര്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.
വികസനകാര്യത്തില്‍ കേരളമടക്കമുള്ള ഒരു സംസ്ഥാനങ്ങളോടും യാതൊരുവിധ വിവേചനവും കേന്ദ്രസര്‍ക്കാര്‍ കാട്ടിയിട്ടില്ല. സംസ്ഥാനത്ത് ഏതു പാര്‍ട്ടിയാണ് ഭരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലല്ല പ്രധാനമന്ത്രി മോദി കാര്യങ്ങള്‍ നടപ്പാക്കുന്നത്.
കണ്ണൂര്‍ വിമാനത്താവള വികസനം അടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളുടെ മുന്നിലുണ്ട്. പതിമൂന്നും പതിനാലും ധനകാര്യകമ്മീഷന് റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെ വ്യാജപ്രചാരണത്തിനുള്ള മറുപടിയാണിതെന്നും ജാവദേക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: