ന്യൂദല്‍ഹി: എംപാനല്‍ ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി പിരിച്ചുവിടേണ്ടിവരും. 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന കേരള ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാല്‍, ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ കെഎസ്ആര്‍ടിസിക്ക് ജൂണ്‍ 30 വരെ സമയം നീട്ടി നല്കി.
എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് പുറമേ ഡ്രൈവര്‍മാരെയും പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തവിനെതിരെ കെഎസ്ആര്‍ടിസിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡ്രൈവര്‍മാരെ പിരിച്ചുവിട്ടാല്‍ നൂറുകണക്കിന് സര്‍വീസുകള്‍ മുടങ്ങുമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ആശങ്ക. ഷെഡ്യൂളുകള്‍ മുടങ്ങാതിരിക്കാന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കാമെന്നും ഇങ്ങനെ നിയമിക്കുന്നവരെ 180 ദിവസത്തിലധികം സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
എംപാനലുകാരെ പിരിച്ചുവിട്ട ഹൈക്കോടതി വിധി കഴിഞ്ഞ ദിവസം സുപ്രീംകോടതി ശരിവച്ചിരുന്നു. തൊഴിലാളി യൂണിയനുകള്‍ കെഎസ്ആര്‍ടിസിയില്‍ ശക്തമാണെന്നും സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുന്നതിനാല്‍ താല്‍ക്കാലിക ഡ്രൈവര്‍മാര്‍ കൂടി ഇല്ലെങ്കില്‍ സര്‍വീസുകള്‍ മുടങ്ങുമെന്നുമായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രധാനവാദം. താല്‍ക്കാലിക ജീവനക്കാര്‍ മതിയെന്ന് കെഎസ്ആര്‍ടിസി കരുതുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: