തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സമഗ്രമായ അന്വേഷണം നടത്താനായിരുന്നു മീണയുടെ നിര്‍ദ്ദേശം.
പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി നല്കിയ പ്രാഥമിക റിപോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ അംഗീകരിച്ചിരുന്നു. ഇടതുപക്ഷ അനുഭാവമുള്ള പോലീസ് അസോസിയേഷന്റെ ഇടപെടല്‍ എത്ര മാത്രം ഉണ്ടായി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് മെയ് 15ന് നല്കാന് ടീക്കാറാം മീണ ലോക് നാഥ് ബഹറക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പോലീസ് അസോസിേയഷനും സര്‍വ്വീസ് യൂണിയനുകളും പോസ്റ്റല്ബാലറ്റ് പിടിച്ചെടുക്കുന്ന വാര്‍ത്ത ജന്മഭൂമിയാണ് പുറത്തു കൊണ്ടുവന്നത്.
പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അടക്കം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് നല്കാന് വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ട പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവണ്മെന്റ് സര്‍വന്റ്സ് കോണ്ടക്ട് റൂള്‍സ് പ്രകാരവും നടപടിയെടുക്കും. പോസ്റ്റല്‍ ബാലറ്റ് ബണ്ടിലായി ഓരേവിലാസത്തില് അയച്ചതുമായി ബന്ധപ്പെട്ട് അരുണ്‍ മോഹന്‍, രതീഷ്, രാജേഷ്കുമാര്‍, മണിക്കുട്ടന് എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തണം.
ചൊവ്വാഴ്ച വൈകിട്ടാണ് ഇന്റലിജന്‍സ് മേധാവി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: