കണ്ണൂര്‍: കണ്ണൂര്‍ ബക്കളത്ത് മുസ്ലിംലീഗ് ഓഫീസിന് നേരെ ബോംബേറ്. ആക്രമണത്തില്‍ ഓഫീസിന്റെ മേല്‍പ്പുരയുടെ ഓടുകളും ഗോവണിയും ഷട്ടറും ഓഫീസിനകത്തെ ഫര്‍ണിച്ചറുകളും തകര്‍ന്നിട്ടുണ്ട്. ശക്തമായ സ്ഫോടന ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് സംഭവം അധികൃതരെ അറിയിച്ചത്. ബുധനാഴ്ച രാത്രി 11.30നുണ്ടായ ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 25ന് പുലര്‍ച്ചെയും സമാനമായ രീതിയില്‍ ഓഫീസിന് നേരെ ബോംബാക്രമണം നടന്നിരുന്നു. അന്ന് ഓഫീസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. എന്നാല്‍, ഓഫീസിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ലീഗ് പ്രവര്ത്തകന് കെ.അഷ്റഫിന്റെ ചിക്കന്‍ സ്റ്ററാളിന്റെ മേല്പുര തകര്‍ന്നു വീഴുകയും കാര്യമായ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ മാര്‍ച്ച് ഏഴിനും ലീഗ് ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു.
രണ്ട് അക്രമസംഭവങ്ങളിലും പ്രതികളെ ഇതേവരെ പോലീസ് പിടികൂടിയിട്ടില്ല. ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഉള്‍പ്പെട്ട സംഘം ആക്രമിക്കപ്പെട്ട ലീഗ് ഓഫീസില്‍ പരിശോധനയ്ക്കെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: