കൊച്ചി: കൊച്ചി നഗരസഭയേയും, ചെല്ലാനം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കളത്ര പാലം നിര്‍മാണം ആരംഭിച്ച് രണ്ടര വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ല. അപകടത്തിലായ പഴയ പാലം പൊളിച്ച് പുതിയ പാലം നിര്‍മാണം ആരംഭിച്ചത് പ്രദേശവാസികള്‍ പ്രതീക്ഷയോടെയാണ് കണ്ടത്.
2016 ഡിസംബര്‍ 18ന് കൊച്ചി ബിഷപ്പ് ഡോ: ജോസഫ് കരിയിലായിരുന്നു പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടത്. ആദ്യഘട്ടത്തില്‍ പണി ദ്രുതഗതിയിലായിരുന്നെങ്കിലും പിന്നെ നിലച്ചു. ഇതോടെയാണ് ഇരു കരക്കാരും ബുദ്ധിമുട്ടിലായത്. പാലത്തിന്റെ ഇരുകരകളിലായിഎട്ടോളം വിദ്യാലയങ്ങളാണ് ഉള്ളത്. പാലം നിര്‍മാണം നീണ്ടതോടെ ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് ദുരിതം പേറുന്നത്.
കിലോമീറ്ററുകള്‍ ചുറ്റി തിരിഞ്ഞാണ് ഇവര്‍ വിദ്യാലയങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്. കുട്ടികളുടെ പഠനത്തിലും ഇത് ബാധിച്ചിരിക്കുന്നതായാണ് രക്ഷിതാക്കള്‍ പറയുന്നത്. ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരാണ് ദുരിതം ഏറെയും അനുഭവിക്കുന്നത്. പാലത്തിന്റെ പണി അവസാനഘട്ടത്തിലാണെങ്കിലും അപ്രോച്ച് റോഡുകള്‍ തുടങ്ങിയിടത്തു തന്നെയാണ്.
പുതിയ അധ്യയന വര്‍ഷം വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്‍പായി പാലത്തിന്റെ പണി പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപെടുന്നത്. നിര്‍മാണം വൈകുന്നതിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: