ന്യൂദല്‍ഹി: ദേശീയ പാതാ വികസനത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇത് സംബന്ധിച്ച വിജ്ഞാപനം റദ്ദാക്കി. കേരളത്തോട് വിവേചനം കാട്ടിയിട്ടില്ല. കേരളത്തില്‍ ഭൂമി ഏറ്റെടുക്കലാണ് വിഷയം.
മുന്‍ഗണനാ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തുമെന്നും ഇക്കാര്യം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെട്ടിരുന്നുവെന്നും ഗഡ്കരി വ്യക്തമാക്കി. അതേസമയം ദേശീയ പാതാ വികസനത്തിന്റെ കാര്യത്തില്‍ കേരളം ആശങ്കപ്പെടേണ്ടതില്ലെന്ന് കണ്ണന്താനം പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയും മന്ത്രി തോമസ് ഐസകും മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള പ്രതികരിച്ചു. വിഷയത്തില്‍ തെറ്റായകാര്യങ്ങളാണ് ഇരുവരും ഉന്നയിച്ചത്. തോമസ് ഐസകിനെതിരെ നിയമനടപടി സ്വീകരിക്കും. ചെയ്യാത്ത കുറ്റത്തിനാണ് തന്നെ ക്രൂശിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: