തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിയന നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ദേശീയപാത വികസനം മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേരളം ഒഴിവായതിന് പിന്നില്‍ ശ്രീധരന് പിള്ളയാണെന്ന് തോമസ് ഐസക് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
എന്നാല്‍ ചെയ്യാത്ത കുറ്റത്തിന് തന്നെ ക്രൂശിച്ചു, ഇതിന് പരസ്യമായി ഐസക് പരസ്യമായി മാപ്പ് പറയണം അല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീധരന് പിള്ള അറിയിച്ചു.
കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടതെന്ന് ആയിരുന്നു തോമസ് ഐസക്ക് വിമര്‍ശിച്ചത്. ദേശീയപാത വികസനത്തെ ബിജെപിയും താനും ഒരു അവസരത്തിലും എതിര് നിന്നിട്ടില്ലെന്നും വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് തനിക്കിതിരെയുള്ള ആരോപണങ്ങള്‍.
മുന്‍ഗണന പട്ടികയില്‍ നിന്ന് കേരളത്തെ മാറ്റിയത് തന്റെ കത്തിന്റെ പേരില്‍ അല്ലെന്നും അത് ഭരണപരമായ തീരുമാനമാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. അതേസമയം ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള മുന്‍ഗണനാ വിജ്ഞാപനം റദ്ദാക്കിയെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: