താനെ: മുത്തലാഖ് കുറ്റകരമാക്കിയിട്ടും ഫോണ്‍ സന്ദേശത്തിലൂടെ 23 കാരിയായ ഭാര്യയെ മൊഴിചൊല്ലി ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. തുടര്‍ന്ന് യുവതി ഭോയിവാഡ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
2014 മെയ് 18 നാണ് യുവതിയും യുവാവും വിവാഹിതരാകുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം തന്നെ പീഡിപ്പിച്ചിരുന്നു. പിന്നീട് 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ബന്ധുക്കളെ വിവരമറിയിച്ചിട്ടും പണം ലഭിച്ചില്ല തുടര്‍ന്ന് വാട്സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ ശേഷം ബന്ധം ഒഴിവാക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്‍ അനുസരിച്ച് മൂന്നു വര്‍ഷം തടവ് കിട്ടാവുന്ന കുറ്റമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: