ന്യൂദല്‍ഹി: ദേശീയപാതാ വികസനത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ സ്ഥലമേറ്റെടുക്കല്‍ ചെലവ് കുറവുള്ള സംസ്ഥാനങ്ങള്ക്ക്പരിഗണന നല്കിയ വിജ്ഞാപനം കേന്ദ്രഗതാഗതമന്ത്രാലയം റദ്ദാക്കി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥലമേറ്റെടുക്കല്‍ പ്രക്രിയ ചെലവേറിയതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നിറക്കിയ താല്‍ക്കാലിക നടപടിക്രമമാണ് റദ്ദാക്കിയത്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജ്ഞാപനം പിന്‍വലിച്ചതായും കേരളത്തിലെ ദേശീയപാതാ വികസനം ത്വരിതഗതിയില്‍ മുന്നോട്ടു പോകുമെന്നും കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി അറിയിച്ചു.
കേരളത്തിന്റെ ദേശീയപാതാ വികസനം ഒന്നാം പട്ടികയില്‍ത്തന്നെ തുടരും. കേരളത്തോട് യാതൊരു വിവേചനത്തിന്റെയും പ്രശ്നമുദിക്കുന്നില്ലെന്നും ഗഡ്ക്കരി ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ഭൂമിയേറ്റെടുക്കലിന് ചെലവേറുന്നു എന്നതാണ് കേരളത്തിന്റെ പ്രശ്നം. അവിടെ റോഡ് വീതികൂട്ടുകയെന്നത് ഏറെ ശ്രമകരമാണ്. കാരണം മിക്ക വഴികളുടേയും അടുത്ത് വീടുകളേറെയാണ്. മുഖ്യമന്ത്രിയും ഞാനും ഇക്കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അല്‍ഫോന്‍സ് കണ്ണന്താനം പുതിയ വിഷയം അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതാ അധികൃതരുമായി ചര്‍ച്ച നടത്തിയാണ് വിജ്ഞാപനം പിന്‍ലിച്ചത്, ഗഡ്ക്കരി വ്യക്തമാക്കി.
ദേശീയപാതാ അതോറിറ്റിയുടെ സിഇഒയുമായി സംസാരിച്ചതായും നേരത്തെ നിശ്ചയിച്ച പ്രകാരം കേരളത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. പ്രതിപക്ഷ ഭരണ സംസ്ഥാനമായതു കൊണ്ടല്ല, മറിച്ച് ധനകാര്യ വകുപ്പ് ഗതാഗത മന്ത്രാലയത്തിന് അനുവദിച്ച 3.85 ലക്ഷം കോടി രൂപ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആനുപാതികമായി വിഭജിച്ചപ്പോള്‍ സംഭവിച്ച പ്രശ്നമാണ്. കേരളത്തില്‍ സ്ഥലമേറ്റെടുക്കല്‍ ചെലവ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായതു മൂലം തുക അപര്യാപ്തമായി വരികയും ഇതേ തുടര്‍ന്ന് ചില ഭരണപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയുമാണുണ്ടായത്. കേരളത്തിന് മാത്രമല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും മുന്‍ഗണന നിശ്ചയിച്ചിരുന്നു. ഇതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അയച്ച കത്തുമായി യാതൊരു ബന്ധവുമില്ല, കണ്ണന്താനം വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ.് ശ്രീധരന് പിള്ളയും നിതിന്‍ ഗഡ്ക്കരിയുമായി കൂടിക്കാഴ്ച നടത്തി. ഇതേ തുടര്‍ന്നാണ് വിജ്ഞാപനം റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: