കൊച്ചി: കശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 12ന് അഗ്നിഹോത്രം സംഘടിപ്പിക്കുന്നു. വൈകിട്ട് നാലിന് എറണാകുളം മറൈന്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കശ്യപാശ്രമം ആചാര്യന് രാജേഷിന്റെ ശിഷ്യരായ 1008 അഗ്നിഹോത്രികള് പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജാതി- ലിംഗ ഭേദമെന്യേ ഒരുമിച്ചിരുന്നാണ് ഹോമം. ജസ്റ്റിസ് വി. രാമകൃഷ്ണപിള്ള സാംസ്കാരിക സദസ്സില്‍ അധ്യക്ഷനാകും. ആചാര്യന് രാജേഷ് അനുഗ്രഹപ്രഭാഷണം നടത്തും. ചടങ്ങില്‍ ശ്രീരാമകൃഷ്ണ സേവാശ്രമം ട്രസ്റ്റി സി.എസ്. മുരളീധരന്, ജികെ. ഫൗണ്ടേഷന് പ്രസിഡന്റ് സി.എന്‍. മോഹനന് നായര്‍, ശ്രീകാരം പ്രസിഡന്റ് ആര്. പ്രകാശ്, ഡോ.കെ.എസ.് രാധ എന്നിവരെ ആദരിക്കും. സരമ-പണി സംവാദം: ആര്യദ്രാവിഡ സംഘട്ടനത്തിന്റെ നേര് തെളിവോ, സരമ- പണി ഡിബേറ്റ്: എവിഡന്‍സ് ഓഫ് ആര്യദ്രാവിഡ കോണ്‍ഫ്ളിക്ട്, വേദമന്ത്രശാല എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് കെ.ജി. വേണുഗോപാല്‍, ജനറല്‍ കണ്‍വീനര്‍ പി.കെ. പ്രകാശ് സിറ്റാഡല്‍, ട്രഷറര്‍ സി.പി. സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: