കോഴിക്കോട്: അരനൂറ്റാണ്ട് മുമ്പ് രചിക്കപ്പെട്ട ‘രസിക്കാത്ത സത്യങ്ങളി’ലൂടെ കഥാകൃത്ത് ടി. സുകുമാരന്‍ ഭാരതവിഭജനത്തിന്റെ മുറിവുകളും വേദനകളും തുറന്നുകാട്ടിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. സ്വാതന്ത്ര്യപ്രാപ്തിയിലെ യാഥാര്‍ഥ്യങ്ങള്‍ സത്യസന്ധമായി പുതുതലമുറയ്ക്ക് പകര്‍ന്നു നല്കുന്നതില് വിജയിച്ചതിനാല്‍ ഈ നോവല്‍ കാലാതിവര്‍ത്തിയായി തുടരുകയാണെന്നും ടീച്ചര്‍ പറഞ്ഞു. രസിക്കാത്ത സത്യങ്ങളുടെ ആറാം പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.
ഡോ. കെ.എം. പ്രിയദര്ശന്ലാല് പുസ്തകം ഏറ്റുവാങ്ങി. കേസരി മുന്പത്രാധിപര് പി.കെ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് സുകുമാരനെ ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന് പൊന്നാട അണിയിച്ച് ആദരിച്ചു. കഥാകൃത്ത് ശ്രീജിത്ത് മൂത്തേടത്ത് പുസ്തകപരിചയം നടത്തി. കോഴിക്കോട് പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ടി.എച്ച്. വത്സരാജ് സ്വാഗതവും തിരുമുഖം ബുക്സ് മാനേജര്‍ ടി. ശ്യാമപ്രസാദ് നന്ദിയും പറഞ്ഞു. തിരുമുഖം ബുക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ ആറാംപതിപ്പ് വിതരണം ചെയ്യുന്നത് ഇന്ത്യാ ബുക്സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: