കൊച്ചി: ചൂര്‍ണ്ണിക്കര വ്യാജരേഖക്കേസിലെ ഇടനിലക്കാരന് അറസ്റ്റില്‍. കാലടി ശ്രീഭൂതപുരം സ്വദേശി അബുവാണ് അറസ്റ്റിലായത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.
ഇയാല്‍ വിദേശത്തേക്ക് കടക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ പോലീസ് പരിശോധന നടത്തിയിരുന്നു. വീട്ടില്‍ നിന്നും നിരവധി റവന്യൂ അപേക്ഷകള്‍ പോലീസ് പിടിച്ചെടുത്തു. എന്നാല്‍ റെയ്ഡില്‍ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കണ്ടെടുക്കാനായില്ല.
തൃശൂര്‍ മതിലകം സ്വദേശിയായ ഹംസയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് നിലമാണ് വ്യാജരേഖകള്‍ ചമച്ച് നികത്തിയത്. വ്യാജരേഖ നിര്‍മ്മിക്കുന്നതിന് ഇടനിലക്കാരനായ അബുവിന് ഏഴ് ലക്ഷം രൂപ നല്‍കിയതായി ഹംസ പോലീസിന് മൊഴി നല്‍കിയിരുന്നു.
അബു ഇടനിലക്കാരന് മാത്രമാണെന്നും ഇയാള്‍ക്ക് വ്യാജരേഖ തയ്യാറാക്കി നല്‍കിയത് വിരമിച്ച ഉദ്യോഗസ്ഥരാണെന്നുമാണ് സൂചന. സര്‍ക്കാര്‍ ഉത്തരവുകളുടേതിന് സമാനമായ രേഖയാണ് ഹാജരാക്കിയത്. ഇതുകൊണ്ടാണ് ഭൂമിയിടപാടുകളില്‍ പരിചയമുള്ളവര്‍ ഇതിന് പിന്നിലുണ്ടെന്ന് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: