ന്യൂദല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിശുദ്ധനാക്കി ചിത്രീകരിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ നീക്കം വീണ്ടും പൊളിച്ച് ബിജെപി. സിഖുകാരുടെ കൂട്ടക്കൊലയെ ന്യായീകരിക്കുന്ന രാജീവിന്റെ പഴയ പ്രസംഗത്തിന്റെ വീഡിയോ ഇന്നലെ ബിജെപി പുറത്തുവിട്ടു.
ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് കോണ്ഗ്രസ്സുകാര് രാജ്യമൊട്ടാകെ സിഖുകാര്‍ക്കെതിരെ കലാപം അഴിച്ചുവിടുകയും ആയിരങ്ങളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. മൂവായിരത്തിലേറെ സിഖുകാരെ വധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. പതിനായിരത്തോളം പേര് കൊല്ലപ്പെട്ടുെവന്നാണ് അനൗദ്യോഗിക കണക്ക്.
ഈ സമയത്തു ദല്‍ഹിയില്‍ നടന്ന പൊതു സമ്മേളനത്തിലാണ് വന്മരങ്ങള് വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്ന് രാജീവ് പ്രസംഗിച്ചത്. ഈ പ്രസംഗമാണ് ഇന്നലെ ബിജെപി പുറത്തുവിട്ടത്. നാളെ ദല്‍ഹിയില്‍ അടക്കം ആറാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിഖുകാര്‍ക്കിടയില്‍ ഇത് വലിയ ചലനം തന്നെയുണ്ടാക്കും.
ഇപ്പോഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ഇപ്പോള്‍ ജീവപര്യന്തം അനുഭവിക്കുന്ന കോണ്‍ഗ്രസ് നോതവ് സജ്ജന്‍കുമാര്‍, എച്ച്കെ എല്‍ ഭഗത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സിഖ് വിരുദ്ധ കൂട്ടക്കൊലകള്‍ അരങ്ങേറിയതെന്നായിരുന്നു ആരോപണം. രാജീവിന്റെ വിവാദ പ്രസംഗ വേദിയില്‍ ഇവരുമുണ്ട്. ഈ വീഡിയോ നിങ്ങളുടെ നെഞ്ചുലയ്ക്കും. ഇനി നിങ്ങള്‍ തീരുമാനിക്കുക എന്ന അടിക്കുറിപ്പോടെയാണ് ബിജെപി രാജീവിന്റെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
സിഖ് വിരുദ്ധകലാപം അന്വേഷിച്ച നാനാവതി കമ്മീഷന് തന്നെ കലാപക്കേസുകളില്‍ രാജീവിന്റെ പേരെടുത്തു പരാമര്‍ശിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു.
രാജീവ് ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് മരിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗമാണ് തെരഞ്ഞെടുപ്പു വേളയില്‍ കൊടുങ്കാറ്റ് അഴിച്ചുവിട്ടത്. ഇതോടെ ബൊഫോഴ്സ് അഴിമതിക്കേസും സിഖ് വിരുദ്ധകലാപവും വീണ്ടും വിപുലമായ ചര്‍ച്ചയായി മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: