ഘര്മാതപം കുളിര്‍നിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നിം പിരിഞ്ഞളവു
തന്നെതിരിഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമ:
രാമാവതാരത്തില്‍ സീതയെ രാവണന് അപഹരിച്ച് കൊണ്ടുപോയ സമയത്ത് വിരഹദു:ഖം സഹിക്കാനാവാതെ, കുളിര് നിലാവ് കണ്ടിട്ട് ‘കഠിനമായ വെയില് കൊണ്ട് ഞാന്‍ തപിക്കുന്നു ലക്ഷ്മണാ, മരത്തണലില്‍ ഇരിക്കണം ” എന്നൊക്കെ പറഞ്ഞ് അങ്ങ് വിലപിക്കുകയുണ്ടായി.
കൃഷ്ണനായി അവതരിച്ചപ്പോഴാകട്ടെ, വൃന്ദാവനത്തില്‍ വെച്ച് തന്നില്‍ പ്രേമാസക്തരായ ഗോപികമാരില്‍ നിന്ന് മറഞ്ഞു നിന്ന്, അവരെ കാട്ടില്‍ അലഞ്ഞു നടത്തിച്ചു. അവരുടെ ഗര്‍വത്തെ ശമിപ്പിക്കാനായി ഉറച്ചഭക്തിയുണ്ടാവാനായി, അവര്‍ക്ക് വിരഹതാപം ഉണ്ടാക്കി. പിന്നീടവര്‍ക്ക് ബ്രഹ്മാനന്ദത്തെ നല്‍കുകയും ചെയ്തു. ആ ഗോപസ്ത്രീകള്‍ക്ക് മുക്തി കൊടുത്തതു പോലെ എനിക്കും നല്‍കണേ ഭഗവാനേ! അതിനായി ഞാന്‍ നമസ്കരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: